.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഗൗതം ഗംഭീറും അജിത് അഗാർക്കറും വാർത്താസമ്മേളനത്തിൽ 
Sports

സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയത് സഹതാരങ്ങളുടെ അഭിപ്രായം പരിഗണിച്ച്

ഡ്രസിങ് റൂമിൽ നിന്നുള്ള ഫീഡ്ബാക്കും ടി20 ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമായെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ

VK SANJU

ന്യൂഡൽഹി: ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്‍റി20 ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനാക്കിയതിന്‍റെ കാരണങ്ങൾ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഒടുവിൽ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി.

ഫിറ്റ്നസ്, പരമ്പരകൾക്കുള്ള ലഭ്യത എന്നിവയ്ക്കു പുറമേ, ഡ്രസിങ് റൂമിൽനിന്നുള്ള ഫീഡ്ബാക്കും ഇക്കാര്യത്തിൽ നിർണായകമായെന്നാണ് അഗാർക്കറുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും അടക്കമുള്ളവർ ഹാർദിക് ക്യാപ്റ്റനാകാൻ ആഗ്രഹിച്ചില്ല എന്നാണ് ഇതിലുള്ള സൂചന.

എല്ലാ മത്സരങ്ങൾക്കും ലഭ്യത ഉറപ്പാക്കാൻ സാധിക്കുന്ന ആളാകണം ക്യാപ്റ്റൻ എന്നതായിരുന്നു പ്രധാന പരിഗണനയെന്ന് അഗാർക്കറും ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചേർന്നു നടത്തിയ പ്രഥമ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ഈ മാനദണ്ഡം അനുസരിച്ച് ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് പ്രശ്നമാണ്. അതേസമയം, ഏറ്റവും മികച്ച ടി20 ബാറ്റർമാരിൽ ഒരാളായ സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയാൽ എല്ലാ മത്സരങ്ങളിലും ലഭ്യത ഉറപ്പാക്കാൻ സാധിക്കുമെന്നും അഗാർക്കർ പറഞ്ഞു.

കെ.എൽ. രാഹുലിനെ ക്യാപ്റ്റൻസിയിലേക്കു പരിഗണിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആ തീരുമാനമെടുക്കുന്നത് താൻ സെലക്ഷൻ കമ്മിറ്റിയിൽ വരും മുൻപായിരുന്നു എന്നാണ് അഗാർക്കർ മറുപടി പറഞ്ഞത്.

മറ്റൊരു പാർട്ടി വിജയ്ക്ക് മുഖ്യമന്ത്രി പദവിയും 90 സീറ്റും വാഗ്ദാനം ചെയ്തു; എല്ലാം നിരസിച്ചുവെന്ന് ടിവികെ നേതാവ്

ഇസ്രയേലിനു വേണ്ടി ചാരപ്പണി; മൊസാദ് ചാരന്‍റെ വധശിക്ഷ നടപ്പാക്കി ഇറാൻ

രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം; താനൂരിൽ മത്സരിപ്പിച്ചേക്കും

ഒറ്റപ്പാലത്ത് പി.കെ. ശശി തന്നെ കോൺഗ്രസ് സ്ഥാനാർഥി; സ്ഥാനാർഥിത്വം ഉടൻ പ്രഖ‍്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലാതെ കെ. സുധാകരൻ; ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടു