.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൈ ഹാവർട്സ് ആഘോഷ പ്രകടനത്തിൽ.
കൈ ഹാവർട്സ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ചെൽസിയെ പരാജയപ്പെടുത്തി ആഴ്സനൽ ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനലിൽ പ്രവേശിച്ചു. അഗ്രഗേറ്റ് സ്കോർ 4-2. മാഞ്ചസ്റ്റർ സിറ്റിയോ ന്യൂകാസിലോ ആയിരിക്കും ഫൈനലിലെ എതിരാളികൾ. അർട്ടേറ്റയ്ക്ക് കീഴിൽ 2020-ന് ശേഷമുള്ള ആദ്യ കിരീടമാണ് ആഴ്സനൽ ലക്ഷ്യമിടുന്നത്.
ലണ്ടൻ: ആഴ്സനലിന്‍റെ ഈ സീസണിലെ കുതിപ്പിന് മാറ്റുകൂട്ടി ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനൽ പ്രവേശനം. ആവേശകരമായ രണ്ടാം പാദ സെമി ഫൈനലിൽ ചെൽസിയെ 1-0ത്തിന് പരാജയപ്പെടുത്തിയാണ് ആഴ്സനൽ വെംബ്ലി സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ഇരുപാദങ്ങളിലുമായി 4-2 എന്ന അഗ്രഗേറ്റ് സ്കോറിനാണ് ആഴ്സനലിന്‍റെ വിജയം.
ഇഞ്ചുറി ടൈമിൽ തന്‍റെ മുൻ ക്ലബ്ബായ ചെൽസിക്കെതിരേ കൈ ഹാവർട്സ് നേടിയ ഗോളാണ് ആഴ്സനലിന് വിജയം സമ്മാനിച്ചത്. 2020-ന് ശേഷം കിരീടങ്ങളൊന്നും നേടാനാകാത്ത മികേൽ അർട്ടേറ്റയുടെ ടീം ഇപ്പോൾ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും എഫ്എ കപ്പിലും മികച്ച ഫോമിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി പ്രീമിയർ ലീഗിൽ റണ്ണറപ്പുകളായി ഫിനിഷ് ചെയ്യേണ്ടി വന്നതിന്‍റെ നിരാശ തീർക്കാൻ ഓരോ ടൂർണമെന്‍റിലും ഒരു ചുവട് കൂടി മുന്നോട്ട് പോകാനാണ് തങ്ങളുടെ ശ്രമമെന്ന് ആഴ്സനൽ മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് പറഞ്ഞു.
മാർച്ച് 22-ന് നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോ ന്യൂകാസിൽ യുണൈറ്റഡോ ആയിരിക്കും ആഴ്സനലിന്‍റെ എതിരാളികൾ.
2020 മുതൽ 2023 വരെ ചെൽസിക്ക് വേണ്ടി കളിച്ചിരുന്ന ഹാവർട്സ്, 69-ാം മിനിറ്റിലാണ് സബ്സ്റ്റിറ്റ്യൂട്ടായി മൈതാനത്തെത്തിയത്. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ഡെക്ലാൻ റൈസ് നൽകിയ പാസുമായി കുതിച്ച ജർമൻ താരം, ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു. 2021-ൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ഹാവർട്സിന്‍റെ ഗോളിന് സമാനമായിരുന്നു ഈ നീക്കവും.
മത്സരത്തിന്‍റെ ആദ്യ ഒരു മണിക്കൂർ ചെൽസി പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കളിച്ചത്. തുടർന്ന് കോൾ പാമർ, ബ്രസീലിയൻ വിങ്ങർ എസ്റ്റെവാവോ എന്നിവരെ ഇറക്കി അവർ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ആഴ്സനലിന്‍റെ കരുത്തുറ്റ പ്രതിരോധം തകർക്കാൻ അവർക്കായില്ല.
1987-ലും 1993-ലും ലീഗ് കപ്പ് നേടിയ ആഴ്സനൽ തങ്ങളുടെ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആറ് തവണ അവർ റണ്ണറപ്പുകളായിട്ടുണ്ട്. അർട്ടേറ്റ പരിശീലകനായ ശേഷം ക്ലബ്ബ് നേടുന്ന രണ്ടാമത്തെ കിരീടമായിരിക്കും ഇത്. സ്പാനിഷ് കോച്ചിന് കീഴിൽ ടീം കൈവരിച്ച പുരോഗതിക്ക് അടിവരയിടാൻ ഒരു വലിയ കിരീടം അനിവാര്യമാണെന്ന് ആഴ്സനൽ ആരാധകർ വിശ്വസിക്കുന്നു. കഴിഞ്ഞ സീസണിലെ ലീഗ് കപ്പ് സെമിയിൽ ന്യൂകാസിലിനോട് തോറ്റാണ് അവർ പുറത്തായിരുന്നത്.