A crowd of over 1.25 lakhs was silent for most part of the match, as Australia outplayed India in all three departments in the world cup final played at Ahmedabad. 
Sports

കമ്മിൻസ് വാക്ക് പാലിച്ചു: നരേന്ദ്ര മോദി സ്റ്റേഡിയം നിശബ്‌ദമായി

എതിർ ടീമിന്‍റെ ആരാധകരെ നിശബ്ദരാക്കുന്ന പ്രകടനമാണ് തങ്ങൾക്ക് ഏറ്റവും വലിയ ആവേശമെന്നായിരുന്നു ഓസ്ട്രേലിയൻ ക്യാപ്റ്റന്‍റെ വാക്കുകൾ

MV Desk

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിനു മുൻപ് മാധ്യമങ്ങളോടു സംസാരിക്കവേ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒരു പഞ്ച് ഡയലോഗ് പറഞ്ഞു: എതിരാളികളുടെ ആരാധകരെ നിശബ്ദരാക്കുന്ന പ്രകടനം പുറത്തെടുക്കുന്നതാണ് ഓസ്ട്രേലിയൻ ടീമിന്‍റെ ഏറ്റവും വലിയ ലഹരിയെന്ന്.

ആ വാക്കുകൾ പ്രവചനാത്മകമായിരുന്നു എന്ന് ലോകകപ്പ് ഫൈനൽ തെളിയിച്ചു. ഒരു ലക്ഷത്തി മുപ്പതിനായിരം കാണികൾ തിങ്ങിനിറഞ്ഞ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം മത്സരത്തിൽ ഏറിയ പങ്കും നിശബ്ദം തന്നെയായിരുന്നു.

രോഹിത് ശർമയുടെ വെടിക്കെട്ടിനു ശേഷം, വിരാട് കോലിയുടെയും കെ.എൽ. രാഹുലിന്‍റെയും അർധ സെഞ്ചുറികൾക്കു ശേഷം, ഓസ്ട്രേലിയയുടെ ആദ്യ മൂന്നു വിക്കറ്റുകളും വീണ ശേഷം.... അത്രമാത്രമായിരുന്നു ഗ്യാലറിയിലെ നീലക്കടലിൽ ഇരമ്പമുണ്ടായിരുന്നത്. അല്ലാത്ത സമയമത്രയും, കളിയുടെ മൂന്നു മേഖലകളിലും ഇന്ത്യയെ മറികടന്ന പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയക്കു വേണ്ടി ആർപ്പുവിളിക്കാൻ ഉണ്ടായിരുന്നത് ടെലിവിഷൻ കമന്‍റേറ്റർമാർ മാത്രം!

രാജ‍്യത്തിന്‍റെ ആഭ‍്യന്തര കാര‍്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഉമർ ഖാലിദിന് കത്തയച്ച മംദാനിക്കെതിരേ ബിജെപി

ഇന്ത‍്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ മധ‍്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തിന് പിന്തുണയുമായി പാക്കിസ്ഥാൻ

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ച് അധികൃതർ

ശ്രീനാരായണ ധർമത്തിന് വിരുദ്ധം; വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരേ ഡിവൈഎഫ്ഐ

വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം: സുരേഷ് ഗോപി