Sports

ജിയാനി ഇൻഫന്‍റിനോ വീണ്ടും ഫിഫാ തലവൻ

എതിരില്ലാതെയാണു ജിയാനിയെ തെരഞ്ഞെടുത്തത്

MV Desk

റുവാണ്ട : അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷന്‍റെ പ്രസിഡന്‍റായി ജിയാനി ഇൻഫന്‍റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വട്ടമാണു ജിയാനി ഫിഫ തലവനാകുന്നത്. എതിരില്ലാതെയാണു ജിയാനിയെ തെരഞ്ഞെടുത്തത്. റുവാണ്ട തലസ്ഥാനമായ കിഗാലിയിൽ നടന്ന എഴുപത്തിമൂന്നാം കോൺഗ്രസിൽ വച്ചാണു ജിയാനി വീണ്ടും ഫിഫ തലപ്പത്തേക്ക് എത്തുന്നത്.

2016-ലാണു ജിയാനി ആദ്യമായി ഫിഫ പ്രസിഡന്‍റാകുന്നത്. മൂന്നു വർഷത്തേക്കായിരുന്നു കാലാവധി. തുടർന്നു 2019-ൽ വീണ്ടും ഫിഫയുടെ പ്രസിഡന്‍റായി. ഇപ്പോൾ 2027 വരെയാണു ജിയാനിയുടെ കാലാവധി. അതിനുശേഷമുള്ള തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനു മത്സരിക്കാനാകും. ഫിഫയുടെ വരുമാനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം പ്രതികരിച്ചു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 ജാമ്യാപേക്ഷകളിൽ വിധി ചൊവ്വാഴ്ച

സുകുമാരക്കുറുപ്പ് എവിടെ? ഉത്തരം കണ്ടെത്താൻ ക്രൈംബ്രാഞ്ച്, കേസ് വീണ്ടും പരിശോധിച്ചു

ട്രംപ് ഓർഡറിട്ടാൽ കളി ജയിക്കില്ല; യുഎസ്എയെ നാണം കെടുത്തി ബെൽജിയം ക്വാർട്ടറിൽ

സിംബാവെയ്ക്ക് എതിരായ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണിന് ഇടമില്ല, വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം

പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു