Sports

ജിയാനി ഇൻഫന്‍റിനോ വീണ്ടും ഫിഫാ തലവൻ

എതിരില്ലാതെയാണു ജിയാനിയെ തെരഞ്ഞെടുത്തത്

റുവാണ്ട : അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷന്‍റെ പ്രസിഡന്‍റായി ജിയാനി ഇൻഫന്‍റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വട്ടമാണു ജിയാനി ഫിഫ തലവനാകുന്നത്. എതിരില്ലാതെയാണു ജിയാനിയെ തെരഞ്ഞെടുത്തത്. റുവാണ്ട തലസ്ഥാനമായ കിഗാലിയിൽ നടന്ന എഴുപത്തിമൂന്നാം കോൺഗ്രസിൽ വച്ചാണു ജിയാനി വീണ്ടും ഫിഫ തലപ്പത്തേക്ക് എത്തുന്നത്.

2016-ലാണു ജിയാനി ആദ്യമായി ഫിഫ പ്രസിഡന്‍റാകുന്നത്. മൂന്നു വർഷത്തേക്കായിരുന്നു കാലാവധി. തുടർന്നു 2019-ൽ വീണ്ടും ഫിഫയുടെ പ്രസിഡന്‍റായി. ഇപ്പോൾ 2027 വരെയാണു ജിയാനിയുടെ കാലാവധി. അതിനുശേഷമുള്ള തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനു മത്സരിക്കാനാകും. ഫിഫയുടെ വരുമാനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം പ്രതികരിച്ചു.

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'