.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിൽ യങ്ങിനും ടോം ലാഥമിനും സെഞ്ച്വറി 
Sports

ചാംപ്യൻസ് ട്രോഫി: ആതിഥേയർക്ക് അടിപതറി

ന്യൂസിലൻഡ് നിശ്ചിത അമ്പതോവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 320 റൺസെടുത്തപ്പോൾ, പാക്കിസ്ഥാൻ 47.2 ഓവറിൽ 260 റൺസിന് ഓൾഔട്ടായി

Aswin AM

കറാച്ചി: ചാംപ‍്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ‌, ആതിഥേയരായ പാക്കിസ്ഥാനു പരാജയം. ന‍്യൂസിലൻഡ് ഉയർത്തിയ 321 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 47.2 ഓവറിൽ എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ കിവികൾക്ക് അറുപത് റൺസിന്‍റെ ആധികാരിക വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ന്യൂസിലൻഡ് 5 വിക്കറ്റ് നഷ്ടത്തിലാണ് 320 റൺസ് നേടിയത്. ഓപ്പണിങ് ബാറ്റർ വിൽ യങ്ങിന്‍റെയും വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥമിന്‍റെയും സെഞ്ച്വറികൾ ടീമിനു കരുത്തേകി. 113 പന്തിൽ 12 ബൗണ്ടറികളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു വിൽ യങ്ങിന്‍റെ ഇന്നിങ്സ് (107). 10 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു ടോം ലാഥമിന്‍റെ (115) ഇന്നിങ്സ്. ഇവർക്കു പുറമെ ഗ്ലെൻ ഫിലിപ്പ്സ് 34 പന്തിൽ നേടിയ 61 ടീമിനെ മികച്ച സ്കോറിലെത്തിച്ചു.

തുടക്കത്തിലെ ഡെവൺ കോൺവെയെയും (10) കെയ്ൻ വില്ല‍്യംസണെയും (1) നഷ്ടപ്പെട്ടെങ്കിലും വിൽ യങ് ഒറ്റയ്ക്ക് പൊരുതി മത്സരം മുന്നോട്ട് കൊണ്ടുപോയി.

പിന്നാലെയെത്തിയ ഡാരിൽ മിച്ചലിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല (10). പാക്കിസ്ഥാന് വേണ്ടി പേസർ നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ രണ്ടും അബ്രറാർ അഹമ്മദ്, ഓരോ വിക്കറ്റും വീഴ്ത്തി.

സ്കോർ പിന്തുടർന്ന പാക് നിരയിൽ ബാബർ അസം (90 പന്തിൽ 64), ഖുഷ്ദിൽ ഷാ (49 പന്തിൽ 69) എന്നിവർക്കു മാത്രമാണ് അർധ സെഞ്ചുറി കടക്കാനായത്. ന്യൂസിലൻഡിനു വേണ്ടി വിൽ ഓറൂർക്ക്, ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോം ലാഥമാണ് പ്ലെയർ ഓഫ് ദ മാച്ച്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിൽ ബിജെപിയുടെ സീൽ; കത്ത് പുറത്തുവിട്ട് സിപിഎം

ഗൾഫിൽ ആശ്വാസം? ആക്രമണം ഭാഗികമായി നിർത്തി, ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്

ഭക്ഷണത്തിൽ നിന്ന് പല്ലിയെ കിട്ടിയെന്ന് വിദ്യാർഥി; ക്യാപ്സിക്കമെന്ന് പറഞ്ഞ് കഴിച്ചു കാണിച്ച് കാന്‍റീൻ ജീവനക്കാർ |വിഡിയോ

അടൂർ സഹകരണസംഘത്തിൽ സാമ്പത്തിക ക്രമക്കേട്; 75 ലക്ഷം തട്ടിയെടുത്തു, സിപിഎം നേതാക്കൾക്കെതിരേ മഹിള അസോസിയേഷൻ നേതാവ്

നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന