Sports

ഇവാന്‍ വുകോമാനോവിച്ചിനെ വിലക്കാന്‍ സാധ്യതയേറുന്നു

എഐഎഫ്എഫ് കഴിഞ്ഞ ആഴ്ച ഇവാന്‍ വുകമാനോവിച്ചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു

മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് വിലക്കാന്‍ സാധ്യതയേറുന്നു. ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ വിവാദഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ കയറിപോയതിനാണ് നടപടി. സംഭവത്തെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുൂ സമര്‍പ്പിക്കും. കളിയുടെ എക്സ്ട്രാ ടൈമില്‍ 15 മിനിറ്റോളം ശേഷിക്കെ ടീമിനെ വുകോമാനോവിച്ച് തിരിച്ചുവിളിക്കുകയായിരുന്നു.

വുകോമാനോവിച്ചിനെ വിലക്കുന്നതിനൊപ്പം ക്ലബിന് പിഴയടയ്ക്കേണ്ടി വരുമെന്നാണ് സൂചന. അതേസമയം, ഭീമമായ തുക ബ്ലാസ്റ്റേഴ്സ് പിഴയടയ്ക്കേണ്ടി വരില്ല. പരിശീലകന്‍റെ തീരുമാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ പിന്മാറ്റത്തിന് കാരണമെന്നാണ് അച്ചടക്ക സമിതിയുടെ നിഗമനം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കാന്‍ കാരണം. എഐഎഫ്എഫ് കഴിഞ്ഞ ആഴ്ച ഇവാന്‍ വുകമാനോവിച്ചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു. ''താരങ്ങളെ തിരിച്ചുവിളിച്ചത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. പല റഫറീയിംഗ് തീരുമാനങ്ങളും ടീമിന് എതിരായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിലും റഫറി പിഴവ് വരുത്തി. അതേ റഫറി വീണ്ടും പിഴവ് വരുത്തിയത് സഹിക്കാനായില്ല. പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരം പിഴവുകള്‍ പതിവാകുകയാണ്.

തോല്‍വിക്ക് ശേഷം ആരാധകരെ ആശ്വസിപ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വിവാദഗോളിനെ കുറിച്ച് മുന്‍ റഫറിമാരുടെ റിപ്പോര്‍ട്ടും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് നല്‍കിയിട്ടുണ്ട്.'' വുകോമാനോവിച്ച് പറഞ്ഞു.ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു