മുഹമ്മദ് ആമിർ
കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസമിനെതിരേ പരിഹാസവുമായി സഹതാരങ്ങൾ. ഇന്ത‍്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ബാബർ 150 സ്ട്രൈക്ക് റേറ്റിൽ 50ലധികം റൺസ് നേടുകയാണെങ്കിൽ വിരമിക്കൽ പിൻവലിച്ച് തിരിച്ചുവരാൻ തയാറാണെന്ന് മുൻ പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിർ പറഞ്ഞു. ഇന്ത‍്യ-പാക് മത്സരം അടുത്തിരിക്കെ നടന്ന ഒരു ടിവി ചർച്ചയ്ക്കിടെയായിരുന്നു ആമിറിന്‍റെ പരാമർശം.
എന്നാൽ ബാബർ കാരണം ഇന്ത‍്യ പരാജയപ്പെട്ടാൽ എല്ലാവർക്കും ഭക്ഷണം വാങ്ങി നൽകാൻ തയാറാണെന്നായിരുന്നു മുൻ പാക് താരം മുഹമ്മദ് ഷെഹ്സാദിന്‍റെ പ്രതികരണം.
ബാബറിന്‍റെ മോശം ഫോമിനെതിരേ മുൻപും സഹതാരങ്ങൾ രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ടി20 ക്രിക്കറ്റിൽ കാഴ്ചവച്ച മോശം പ്രകടനങ്ങളുടെ പേരിലാണ് ബാബർ വലിയ വിമർശനം ഏറ്റുവാങ്ങുന്നത്.
ലോകകപ്പിൽ രണ്ടു മത്സരങ്ങൾ കളിച്ച താരം 61 റൺസെടുത്തിട്ടുണ്ട്. യുഎസ്എയ്‌ക്കെതിരേ അർധസെഞ്ചുറി നേടിയെങ്കിലും നെതർലൻഡ്സിനെതിരേ 15 റൺസെടുത്ത് പുറത്തായി. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത‍്യ- പാക് പോരാട്ടം അരങ്ങേറുന്നത്.