Sports

രണ്ടാം ദിനത്തിലും 'റെക്കോർഡോളം' തീർത്ത് മോൻഗു തീർഥു സാംദേവ്

കോതമംഗലം എംഎ കോളെജില്‍ നടക്കുന്ന നീന്തല്‍ മത്സരത്തിലാണ് ഈ നീന്തൽ താരത്തിന്‍റെ കുതിപ്പ്.

Megha Ramesh Chandran

കോതമംഗലം: ആദ്യ ദിനത്തിലും, രണ്ടാം ദിനത്തിലും റെക്കോർഡിന്‍റെ ഓളങ്ങൾ തീർത്ത് കുതിക്കുകയാണ് ആന്ധ്രാപ്രദേശ് വിജയ വാഡ സ്വദേശിയായ മോൻഗം തീർഥു സാംദേവും. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായി കോതമംഗലം എംഎ കോളെജില്‍ നടക്കുന്ന നീന്തല്‍ മത്സരത്തിലാണ് ഈ നീന്തൽ താരത്തിന്‍റെ കുതിപ്പ്.

രണ്ടാം ദിനത്തിൽ ജൂനിയര്‍ ബോയ്‌സ് 800 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ റെക്കോര്‍ഡ് നേടിയ തീർഥു, ആദ്യ ദിനത്തിൽ 400 മീറ്റർ ഫ്രീ സ്റ്റൈലിലും റെക്കോർഡോഡേ സ്വർണ്ണം നേടിയിരുന്നു. തിരുവനന്തപുരം എംവിഎച്ച്എസ്എസ് തുണ്ടത്തില്‍ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. തിരുവനന്തപുരം സായ് അക്വാട്ടിക് സെന്‍ററിലെ അഭിലാഷ് തമ്പി, ജെബിൻ ജെ എബ്രഹാം എന്നിവരാണ് പരിശീലകർ.

ഈ വിജയമെല്ലാം ഒരാഴ്ച മുന്നേ വാഹനപകടത്തിൽ മരിച്ച പിതാവ് ചിന്നറാവുവിന് സമർപ്പിക്കുകയാണ് ഈ കായിക താരം. ഭർത്താവിന്‍റെ വേർപാടിന്‍റെ ദുഃഖം അലയടിക്കുമ്പോഴും, എംഎ കോളെജിലെ നീന്തൽ കുളത്തിൽ റെക്കോർഡോളം തീർക്കുന്ന മകന്‍റെ വിജയ കുതിപ്പിൽ മകനെ ചേർത്തു പിടിക്കുകയാണ് അമ്മ നവ്യാദീപിക.

തീർഥുവിന്‍റെ സഹോദരൻ യാഗ്നസായ് ഇതേ ഇടത്തിൽ മത്സരിക്കേണ്ടതായിരുന്നു. അച്ഛന്‍റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ വിജയ വാഡയിൽ തങ്ങിയിരിക്കുകയാണ്.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

ത്രിദ്വിന സന്ദർശനം: സെയ്ഷെൽസിലേക്ക് യാത്ര തിരിച്ച് മോദി

ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് പിന്നാലെ സ്പെയിൻ താരങ്ങൾക്ക് പരുക്ക്; ആശങ്ക

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി