വിനേഷ് ഫോഗട്ട് 
Olympics 2024

ഒളിംപിക്സ് മെഡൽ: വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ വിധി 13ന്

ഓഗസ്റ്റ് 13ന് ഇന്ത്യൻ സമയം രാത്രി 9.30 വരെയാണ് ഏക ആർബിട്രേറ്റർ ഡോ. അനബെൽ ബെന്നറ്റിന് വിധി പറയാൻ സമയം നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

പാരിസ്: ഭാരക്കൂടുതൽ മൂലം ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയായ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ 13ന് വിധി പറയും. ഓഗസ്റ്റ് 13ന് ഇന്ത്യൻ സമയം രാത്രി 9.30 വരെയാണ് ഏക ആർബിട്രേറ്റർ ഡോ. അനബെൽ ബെന്നറ്റിന് വിധി പറയാൻ സമയം നൽകിയിരിക്കുന്നത്.

ഫൈനലിൽ എത്തിയതിനു പിന്നാലെയാണ് വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടത്.

അമ്പത് കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയിരുന്ന വിനേഷിനെ ഫൈനൽ ദിവസം 100 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യയാക്കിയത്. തലേ ദിവസം ഭാരക്കൂടുതൽ മനസിലാക്കി രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് വ്യായാമം ചെയ്ത് 1900 ഗ്രാം കുറച്ചിരുന്നു വിനേഷ്. വസ്ത്രത്തിന്‍റെ ഭാരത്തിൽ കുറവ് വരുത്തുകയും മുടി മുറിക്കുകയും ചെയ്തു. എന്നിട്ടും 100 ഗ്രാം അധികമായി ശേഷിക്കുകയായിരുന്നു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ