അടുത്ത ലോകകപ്പിൽ 48 രാജ്യങ്ങൾ.
ലണ്ടൻ: യുഎസ്എ, മെക്സിക്കോ, ക്യാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കും. ഫുട്ബോൾ ലോകകപ്പിന്‍റെ ചരിത്രത്തിലെ റെക്കോഡാണ് ഈ എണ്ണം.
ഫറോ ദ്വീപുകൾക്കെതിരെ 3-1ന് വിജയം നേടിയ ക്രൊയേഷ്യയാണ് അവസാനമായി ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. ആകെ 43 ടീമുകൾ കോണ്ടിനെന്‍റൽ യോഗ്യതാ റൗണ്ടുകളിലൂടെയാണ് ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയത്. ആറ് ടീമുകൾ പങ്കെടുക്കുന്ന ഇന്‍റർ-കോണ്ടിനെന്‍റൽ പ്ലേഓഫുകളിലൂടെ മറ്റ് രണ്ട് ടീമുകൾ യോഗ്യത നേടും. ആതിഥേയ രാജ്യങ്ങളായ മൂന്ന് ടീമുകൾക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
ഏഷ്യ: യോഗ്യതാ റൗണ്ടിലൂടെ എട്ട് ടീമുകൾ; ഇന്‍റർ-കോണ്ടിനെന്‍റൽ പ്ലേഓഫിൽ ഒരു സ്ഥാനം.
ആഫ്രിക്ക: യോഗ്യതാ റൗണ്ടിലൂടെ ഒൻപത് സ്ഥാനങ്ങളും ഇന്‍റർ-കോണ്ടിനെന്‍റൽ പ്ലേഓഫിൽ ഒരു സ്ഥാനവും.
നോർത്ത്, സെൻട്രൽ അമെരിക്ക, കരീബിയൻ: മൂന്ന് നേരിട്ടുള്ള ബെർത്തുകൾ (കൂടാതെ മൂന്ന് ആതിഥേയ രാജ്യങ്ങൾ), ഒപ്പം ഇന്‍റർ-കോണ്ടിനെന്‍റൽ പ്ലേഓഫിൽ രണ്ട് സ്ഥാനങ്ങൾ.
ലാറ്റിനമെരിക്ക: ആറ് നേരിട്ടുള്ള സ്ഥാനങ്ങൾ. ഒരു ടീം ഇന്‍റർ-കോണ്ടിനെന്‍റൽ പ്ലേഓഫിലേക്ക്.
ഓഷ്യാനിയ: ഇതാദ്യമായി ഒരു ഉറപ്പായ സ്ഥാനം—മാർച്ചിൽ ന്യൂസിലാൻഡ് ഇത് ഉറപ്പാക്കി. ന്യൂ കാലിഡോണിയ ഇന്‍റർ-കോണ്ടിനെന്‍റൽ പ്ലേഓഫുകളിലേക്ക് പോകുന്നതിലൂടെ ഒരു സ്ഥാനം കൂടി ലഭിക്കാം.
യൂറോപ്പ്: ലോകകപ്പിൽ കളിക്കാൻ 16 ടീമുകൾക്ക് ഉറപ്പായ സ്ഥാനങ്ങളുണ്ട്.
ആതിഥേയർ (ഓട്ടോമാറ്റിക്ക് ക്വാളിഫിക്കേഷൻ)
യുണൈറ്റഡ് സ്റ്റേറ്റ്സ്
മെക്സിക്കോ
കാനഡ
ആഫ്രിക്ക
അൽജീരിയ
കേപ് വെർഡെ
ഈജിപ്ത്
ഘാന
ഐവറി കോസ്റ്റ്
മൊറോക്കോ
സെനഗൽ
ദക്ഷിണാഫ്രിക്ക
ടുണീഷ്യ
ഏഷ്യ
ഓസ്ട്രേലിയ
ഇറാൻ
ജപ്പാൻ
ജോർദാൻ
ഖത്തർ
സൗദി അറേബ്യ
ദക്ഷിണ കൊറിയ
ഉസ്ബെക്കിസ്ഥാൻ
യൂറോപ്പ്
ഇംഗ്ലണ്ട്
ഫ്രാൻസ്
ക്രൊയേഷ്യ
ഓഷ്യാനിയ
ന്യൂസിലാൻഡ്
ലാറ്റിനമെരിക്ക
അർജന്‍റീന
ബ്രസീൽ
കൊളംബിയ
ഇക്വഡോർ
പരാഗ്വേ
ഉറുഗ്വേ