ചന്ദ്രനിൽ മനുഷ്യ വിസർജ്യമടങ്ങിയ 96 ബാഗുകൾ; നശിപ്പിക്കാൻ സഹായിക്കുന്നവർക്ക് 30 ലക്ഷം ഡോളർ പ്രഖ്യാപിച്ച് നാസ

 
Tech

ചന്ദ്രനിൽ മനുഷ്യ വിസർജ്യമടങ്ങിയ 96 ബാഗുകൾ; നശിപ്പിക്കാൻ സഹായിക്കുന്നവർക്ക് 30 ലക്ഷം ഡോളർ പ്രഖ്യാപിച്ച് നാസ

ചന്ദ്രനിൽ നിന്ന് പഠനത്തിനായി പാറയും മറ്റ് വസ്തുക്കളും ശേഖരിക്കേണ്ടതിനാൽ പേടകത്തിന്‍റെ ഭാരം കുറയ്ക്കാനായാണ് മാലിന്യങ്ങൾ ചന്ദ്രനിൽ ഉപേക്ഷിച്ചത്.

നീതു ചന്ദ്രൻ

ചാന്ദ്ര ദൗത്യങ്ങൾക്കിടെ ചന്ദ്രനിൽ ഉപേക്ഷിച്ച 96 ബാഗ് മനുഷ്യ വിസർജ്യം നശിപ്പിക്കാൻ സഹായിക്കുന്നവർക്ക് 30 ലക്ഷം ഡോളർ (25.82 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് നാസ. ലൂണ റീസൈക്കിൾ ചലഞ്ച് എന്നാണ് പദ്ധതിക്കു നൽകിയിരിക്കുന്ന പേര്. 50 വർഷം മുൻപത്തെ ചാന്ദ്ര ദൗത്യത്തിനിടയിലാണ് മാലിന്യങ്ങൾ അവിടെ തന്നെ നിക്ഷേപിച്ചത്.

അപ്പോളോ ദൗത്യത്തിൽ പങ്കെടുത്തവരുടെ മലം, മൂത്രം, ഛർദി എന്നിവയെല്ലാം അടങ്ങിയ ബാഗുകളാണിവ. ഇതിനു പുറമേ ഉപയോഗശൂന്യമായ ഉപകരണങ്ങളും സ്പേസ് സ്യൂട്ടുകളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്.

ചന്ദ്രനിൽ നിന്ന് പഠനത്തിനായി പാറയും മറ്റ് വസ്തുക്കളും ശേഖരിക്കേണ്ടതിനാൽ പേടകത്തിന്‍റെ ഭാരം കുറയ്ക്കാനായാണ് മാലിന്യങ്ങൾ ചന്ദ്രനിൽ ഉപേക്ഷിച്ചത്.

ഇവ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കാനും ഊർജമാക്കി മാറ്റാനുമുള്ള നിർദേശങ്ങളാണ് നാസ ക്ഷണിച്ചിരുന്നത്.

നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു. ലഭിച്ച നിർദേശങ്ങൾ നാസ പരിശോധിച്ചു വരുകയാണ്.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ

''സ്വർണക്കൊള്ള കേസിൽ സർക്കാരോ മുന്നണിയോ ഇടപെടില്ല, കുറ്റക്കാർ രക്ഷപെടാൻ പാടില്ല'': ടി.പി. രാമകൃഷ്ണൻ