മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി; 20 പേരെ പിരിച്ച് വിട്ടു, ഇനിയും പിരിച്ചു വിടുമെന്ന് മെറ്റ

 
Tech

മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി; 20 പേരെ പിരിച്ച് വിട്ടു, ഇനിയും പിരിച്ചു വിടുമെന്ന് മെറ്റ

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് മെറ്റ സിഇഒ മാർക് സക്കർബർഗ്.

നീതു ചന്ദ്രൻ

സാൻ ഫ്രാൻസിസ്കോ: മാധ്യമങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 20 ജീവനക്കാരെ പിരിച്ച് വിട്ട് മെറ്റ. കമ്പനിക്കുള്ളിലെ വിവരങ്ങൾ പുറത്തു വിടരുതെന്ന് ജോലിയിൽ ചേരുന്ന സമയം മുതൽ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നതാി മെറ്റ വക്താവ് പറയുന്നു. അടുത്തിടെ നടത്തിയ ഒരു പരിശോധനയിലാണ് 20 ജീവനക്കാർ കമ്പനിയുടെ രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി കണ്ടെത്തിയത്.

അതു കൊണ്ടാണ് അവരെ പിരിച്ചു വിട്ടതെന്നും ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന നിരവധി പേർ ഇനിയുമുണ്ടെന്നാണ് കരുതുന്നതെന്നും മെറ്റ വക്താവ് പറയുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് മെറ്റ സിഇഒ മാർക് സക്കർബർഗ്.

2021ൽ യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഫെയ്സ്ബുക്ക് ട്രംപിനെ പുറത്താക്കിയിരുന്നു. പിന്നീട് 2023ൽ അദ്ദേഹത്തിന്‍റെ അക്കൗണ്ട് പുനസ്ഥാപിച്ചു.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും