.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മരണത്തിലേക്ക് ബാഷ്പീകരിക്കപ്പെടരുത് സുനിത 
Tech

മരണത്തിലേക്ക് ബാഷ്പീകരിക്കപ്പെടരുത് സുനിത

പത്തു ദിവസത്തെ പര്യവേക്ഷണത്തിന് ബഹിരാകാശത്തെത്തിയ സുനിതയും വിൽമോറും ഇപ്പോൾ രണ്ടു മാസത്തോളമായി അവിടെ തന്നെ തുടരുകയാണ്.

Reena Varghese

സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടങ്ങി വരവ് അനന്തമായി നീളുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. നിരവധി രോഗങ്ങൾ സുനിതയെ അലട്ടുന്നതായാണ് റിപ്പോർട്ട്. ഇലോൺ മസ്കിന്‍റെ സ്പേസ് എക്സിൽ തിരിച്ചു കൊണ്ടു വരുന്നതിനെക്കുറിച്ച് നാസ ചർച്ച ചെയ്യാൻ തുടങ്ങുന്നതേയുള്ളു. ഇനി സ്പേസ് എക്സിൽ തിരിച്ചു കൊണ്ടു വരാൻ നാസ അനുമതി നേടിയാൽ തന്നെ ബോയിങിന്‍റെ സ്പേസ് സ്യൂട്ട്, സ്പേസ് എക്സിന്‍റെ സ്പേസ് സ്യൂട്ടുമായി ചേരുന്നതല്ല. അതും സുനിതയ്ക്കും വിൽമോറിനും പ്രശ്നങ്ങൾ സൃഷ്ടിക്കും. സ്പേസ് എക്സിനെ പൂർണമായി ആശ്രയിക്കുക എന്നതു മാത്രമാണ് നാസയുടെ മുന്നിലുള്ള ഏക പോംവഴി എന്നിരിക്കെ, നാസയുടെ ഈ ദീർഘമായ അലംഭാവം സുനിതയുടെയും വിൽമോറിന്‍റെയും ജീവനു തന്നെ ഭീഷണിയാകുമെന്ന നിരീക്ഷണങ്ങളാണ് പുറത്തു വരുന്നത്.

പത്തു ദിവസത്തെ പര്യവേക്ഷണത്തിന് ബഹിരാകാശത്തെത്തിയ സുനിതയും വിൽമോറും ഇപ്പോൾ രണ്ടു മാസത്തോളമായി അവിടെ തന്നെ തുടരുകയാണ്. നാസയുടെ തകരാറുള്ള ബോയിംഗ് സ്റ്റാർലൈനറിൽ തിരിച്ചെത്തിയാൽ സുനിത വില്യംസിന് മരണം വരെ സംഭവിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ അമെരിക്കയുടെ മുൻ ബഹിരാകാശ സിസ്റ്റം കമാൻഡർ ആയ റൂഡി റിഡോൾഫി.

സുനിതയും വിൽമോറും തെറ്റായ ബഹിരാകാശ പേടകത്തിൽ ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചാൽ സംഭവിക്കാനിടയുള്ള മൂന്ന് ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ച് ഡെയ്‌ലി മെയിലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ റിഡോൾഫി വിശദീകരിച്ചു. ബോയിംഗ് സ്റ്റാർലൈനർ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന്, അതിന്‍റെ സർവീസ് മൊഡ്യൂൾ ക്യാപ്‌സ്യൂളിനെ ഒരു കോണീയ ഉയരത്തിൽ വയ്ക്കണം.

“റീ എൻട്രിക്കായി ക്യാപ്‌സ്യൂൾ ശരിയായി നിരത്തുന്നിടത്തോളം, എല്ലാം നന്നായി വരും എന്നാൽ ആ ക്യാപ്സ്യൂൾ നന്നായിട്ടല്ല നിരത്തിയിരിക്കുന്നതെങ്കിൽ അവ ഒന്നുകിൽ കത്തുകയോ ബഹിരാകാശത്തേക്ക് മടങ്ങുകയോ ചെയ്യും. സ്റ്റാർലൈനർ സർവീസ് മൊഡ്യൂൾ ക്യാപ്‌സ്യൂൾ ഒരു റീഎൻട്രി വിൻഡോയുടെ വളരെ കുത്തനെയുള്ള ഭാഗത്ത് സ്ഥാപിക്കുകയാണെങ്കിൽ, ക്യാപ്‌സ്യൂൾ അബ്ലേറ്റീവ് ഹീറ്റ് ഷീൽഡ് പരാജയപ്പെടാൻ സാധ്യതയുണ്ട്. ”ബോയിംഗ് സ്റ്റാർലൈനർ പരാജയപ്പെട്ട ത്രസ്റ്ററുകളും 96 മണിക്കൂർ ഓക്സിജൻ വിതരണവും ഉപയോഗിച്ച് ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നതുൾപ്പടെയാണിത്. ബഹിരാകാശ പേടകം തെറ്റായ കോണിൽ ഭൂമിയിലേക്ക് തിരികെ പ്രവേശിക്കാൻ ശ്രമിച്ചാൽ ഈ സാഹചര്യം സംഭവിക്കാൻ സാധ്യതയുണ്ട്.

രണ്ടാമതായി, ബഹിരാകാശ പേടകം അതിന്‍റെ സർവീസ് മൊഡ്യൂൾ പുനഃപ്രവേശനത്തിനായി അണിനിരക്കുന്നതിൽ പരാജയപ്പെട്ടാൽ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് കുതിച്ചേക്കാം. അവസാനമായി, ബഹിരാകാശയാത്രികർ ബഹിരാകാശത്ത് വച്ച് മരണത്തിലേക്ക് ബാഷ്പീകരിക്കപ്പെടുന്നതാണ് ഏറ്റവും മോശം സാഹചര്യം. ആംഗിൾ വളരെ കുത്തനെയുള്ളതാണെങ്കിൽ ഭയാനകമായ ആ സംഭവം നടക്കുമെന്ന് റിഡോൾഫി അഭിപ്രായപ്പെട്ടു. ഇത് ഘർഷണം വർധിക്കുന്നതിനും സ്റ്റാർലൈനർ കത്താനുള്ള സാധ്യതയ്ക്കും കാരണമാകുന്നു ബോയിംഗ് സ്റ്റാർലൈനറിന്‍റെ ഭൂമിയിലേക്കുള്ള മടക്കം തുടരണോ അതോ സ്‌പേസ് എക്‌സ് രക്ഷാദൗത്യം ആരംഭിക്കണോ എന്ന് യുഎസ് ബഹിരാകാശ ഏജൻസി ഇപ്പോഴും ചർച്ച തുടരുകയാണ്. കൽപന ചൗളയുടെ അനുഭവം മുന്നിലുണ്ടായിട്ടും ഇന്ത്യൻ വംശജയായ സുനിതയെ രക്ഷിക്കാൻ നാസ വൈമുഖ്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്നത് ആശങ്ക ജനിപ്പിക്കുന്നു.

12 ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

പൈപ്പ് ഗ്യാസ് നിർബന്ധമാക്കുന്നു, കണക്ഷൻ എടുത്തില്ലെങ്കിൽ സിലിണ്ടർ വിതരണം നിർത്തും

കേരളത്തിനു കുരുക്കായി മൊണാലിസയുടെ കല്യാണം

വൈദ്യുതി ബില്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് പരാതി

ഹോർമുസ് കടലിടുക്കിന് ബദലായി പുതിയ സമുദ്ര വാണിജ്യ പാത