സ്‌പേസ് 42: തുറയ്യ 4 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ 
Tech

സ്‌പേസ് 42: തുറയ്യ 4 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ്‌ടെക് കമ്പനിയായ സ്‌പേസ് 42ന്റെ തുറയ്യ 4 (ടി 4) വാർത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പ്രീമിയം ജിയോസ്‌പേഷ്യൽ ഡാറ്റ, ജിയോസ്‌പേഷ്യൽ അനലൈറ്റിക്‌സ് എ.ഐ പ്ലാറ്റ്‌ഫോമുകളും സേവനങ്ങളും, നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ (എൻടിഎൻ), സുരക്ഷിത കണക്റ്റിവിറ്റി സൊല്യൂഷനുകൾ എന്നിവ നൽകാൻ ശേഷിയുള്ള സ്പേസ് 42ന്‍റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം.

യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തുറയ്യ 4 ബഹിരാകാശത്തേക്ക് വിന്യസിച്ചതിനെത്തുടർന്ന്, ഉപഗ്രഹം അതിന്‍റെ ബിൽറ്റ്-ഇൻ ഇലക്ട്രിക്കൽ ത്രസ്റ്ററുകൾ ഇലക്ട്രിക്കൽ ഓർബിറ്റ് റൈസിങ്ങിനായി (ഇഒആർ) ജ്വലിപ്പിച്ചു.

ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിൽ 44° കിഴക്കായി അതിന്‍റെ പ്രവർത്തന ഭൂസ്ഥിര പരിക്രമണ പഥത്തിൽ തുറയ്യ 4 എത്തുന്നതു വരെ ഈ പ്രക്രിയ നീണ്ടു നിൽക്കും.

ഏറ്റവും വലിയ എംഎസ്എസ് കമ്മ്യൂണിക്കേഷനുള്ള സാറ്റലൈറ്റുകളിൽ ഒന്നായതിനാൽ പ്രതിരോധം, സർക്കാർ സേവനങ്ങൾ, സംരംഭങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള ഉപയോഗങ്ങൾക്ക് ഇത് പര്യാപ്തമാകും.

പുരുഷന്മാരെ കടത്തി വെട്ടി വനിതാ ലോകകപ്പ് സമ്മാനത്തുക; വിജയികൾക്ക് 39.55 കോടി രൂപ

ന്യൂനമർദം; വരും ദിവസങ്ങളിൽ മഴ കനക്കും, ഓണം ദിനത്തിൽ 2 ജില്ലകളിൽ യെലോ അലർട്ട്

അഫ്ഗാനിസ്ഥാനിലെ ഭൂചലനം; മരണ സംഖ്യ 800 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ഓണാവധിക്കു ശേഷം പരിഗണിക്കും; ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജിയിൽ ഹൈക്കോടതി

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; ക്രൈംബ്രാഞ്ച് അന്വേഷിക്കും