മാത്യു പെറി

 
Entertainment

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണം; കെറ്റാമൈൻ വിറ്റ ഡോക്റ്റർക്ക് 2.5 വർഷം തടവ്

കുറേ വർഷങ്ങളായി താരം മയക്കുമരുന്നിന് അടിമയായിരുന്നു

നീതു ചന്ദ്രൻ

ലോസ്ആഞ്ചലസ്: ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ താരത്തിന് കെറ്റാമൈൻ എന്ന മയക്കുമരുന്ന് വിറ്റ ഡോക്റ്റർക്ക് 2.5 വർഷം തടവ്. 44 കാരനായ ഡോ. സാൽവദോർ പ്ലാസെൻഷ്യയ്ക്കാണ് ഫെഡറൽ കോടതി തടവും 5600 ഡോളർ പിഴയും വിധിച്ചത്. കെറ്റാമൈനോടുള്ള അടിമത്തം വളർത്തി മാത്യു പെറിയിലേക്ക് നയിച്ചത് നിങ്ങളുൾപ്പെടെയുള്ളവരാണെന്നും, നിങ്ങളുടെ ലാഭത്തിനു വേണ്ടി പെറിയുടെ അഡിക്ഷൻ ഉപയോഗിച്ചതായും കോടതി പ്രതിയോട് പറഞ്ഞു.

ഫ്രണ്ട്സ് എന്ന ജനപ്രിയ വെബ് സീരീസിൽ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രത്തിലൂടെയാണ് മാത്യു പെറി ആരാധകരെ സ്വന്മതാക്കിയത്. കുറേ വർഷങ്ങളായി താരം മയക്കുമരുന്നിന് അടിമയായിരുന്നു. 2023ലാണ് മാത്യു പെറി അമിതമായ കെറ്റാമൈൻ ഉപയോഗം മൂലം മരിച്ചത്. 54 വയസായിരുന്നു താരത്തിന്. ശിക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ ഡോക്റ്റർ പ്ലാസെൻഷ്യ മാത്യു പെറിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ചു. ഞാനദ്ദേഹത്തെ സംരക്ഷിക്കേണ്ടതായിരുന്നുവെന്നും ഡോക്റ്റർ പറഞ്ഞു.

സർജിക്കൽ അനസ്തേഷ്യ ആയുപയോഗിക്കുന്ന കെറ്റാമൈൻ വിഷാദരോഗത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് മാത്യു പെറി കഴിച്ചു തുടങ്ങിയത്. പിന്നീട് അദ്ദേഹം അതിന് അടിമയായി. ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്റ്റർ അമിതമായി കെറ്റാമൈൻ നൽകാൻ വിസമ്മതിച്ചതോടെയാണ് പെറി പ്ലാസെൻഷ്യയെ സമീപിച്ചത്. വീട്ടിലെ ബാത്ത് ടബിൽ മുങ്ങി മരിച്ച നിലയിലാണ് 2023 ഒക്റ്റോബറിൽ പെറിയെ കണ്ടെത്തിയത്. പിന്നീട് മരണ കാരണം കെറ്റാമൈനിന്‍റെ അമിതോപയോഗമാണെന്ന് കണ്ടെത്തി. കേസിൽ അഞ്ച് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ; നടൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്

പ്രതിയെ മണിക്കൂറുകളോളം ചോദ‍്യം ചെയ്തിട്ടും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിന്‍റെ കാരണം കണ്ടെത്താനായില്ല

ജി.എസ്. പാട്ടീൽ കർണാടക നിയമസഭ സ്പീക്കർ

രക്ഷിതാക്കൾ മൊബൈൽ ഉപയോഗം വിലക്കി; 13കാരി ജീവനൊടുക്കി