Entertainment

ഈ പുരസ്കാരം എന്‍റെ മാതൃരാജ്യത്തിന്: കാർത്തികി ഗോൺസാൽവസ്

"മനുഷ്യനും പ്രകൃതിയുമായുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു സംസാരിക്കാനാണ് ഞാനിവിടെ നിൽക്കുന്നത്. സഹവർത്തിത്വം പുലരുന്നതിനായി നാം നമ്മുടെ ഇടങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തി തിരിച്ചറിഞ്ഞതിനു നെറ്റ് ഫ്ളിക്സിനും നന്ദി. ഈ പുരസ്കാരം എന്‍റെ മാതൃരാജ്യത്തിനു സമർപ്പിക്കുന്നു. ''

ഏറെ വൈകാരികമായിരുന്നു ദ എലഫന്‍റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്‍ററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിന്‍റെ വാക്കുകൾ. ബെസ്റ്റ് ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ദ എലഫന്‍റ് വിസ്പറേഴ്സ് അവാർഡ് നേടിയത്. ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം, തന്‍റെ സൃഷ്ടിക്കു ലഭിച്ച പരമോന്നത ബഹുമതി മാതൃരാജ്യത്തിനു സമർപ്പിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണു കാർത്തികി വാക്കുകൾ അവസാനിപ്പിച്ചത്. നിർമാതാവ് ഗുനീത് മോംഗയും പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി വേദിയിലെത്തിയിരുന്നു.

തമിഴ്നാട് മുതുമലൈ ദേശീയ പാർക്കിൽ രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും ജീവിതമാണു എലഫന്‍റ് വിസ്പറേഴ്സിൽ കാർത്തികി പകർത്തിയത്. അപൂർവമായ മനുഷ്യ-മൃഗ ഹൃദയബന്ധത്തിന്‍റെ കഥ.

ആദിവാസി കുടുംബത്തിനൊപ്പം അഞ്ചു വർഷത്തോളം താമസിച്ചാണ് കാർത്തികി ഡോക്യുമെന്‍ററി ഒരുക്കിയത്. ഊട്ടിയിൽ ജനിച്ചു വളർന്ന കാർത്തികി ഫോട്ടൊഗ്രഫർ കൂടിയാണ്.

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്‌ടറെ സംശയിക്കുന്നു, അയാൾ ഡിവൈഎഫ്ഐക്കാരൻ: കോടതിയെ സമീപിച്ച് യദു

എസ്എസ്എല്‍സി പരീക്ഷ തോല്‍ക്കുമെന്ന ഭയത്തിൽ 15- കാരി ജീവനൊടുക്കി

പൊലീസുകാർക്ക് മാനസിക സമ്മർദം: ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജെപിയുടെ സർക്കുലർ

ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ല; പരിശോധനാ ഫലം വന്നതിനു ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

വാഹനമോടിച്ചിരുന്നത് യദു തന്നെ; നടിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന രേഖകൾ പുറത്ത്