പ്രിയദർശനും മോഹൻലാലും

 
Entertainment

"മോഹൻലാലിന്‍റെ അച്ഛനാകാൻ പുതുമുഖത്തെ വേണം"; നൂറാമത്തെ പടത്തിൽ 12 പാട്ടെന്ന് പ്രിയദർശൻ

വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇന്നുണ്ടായിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ആ വേഷം ചെയ്യാനായി ക്ഷണിക്കുമായിരുന്നുവെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

Entertainment Desk

ന്‍റെ നൂറാമത്തെ ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്ന് സംവിധായകൻ പ്രിയദർശൻ. ഈ വർഷം നവംബറിൽ ചിത്രത്തിന്‍റെ നിർമാണം ആരംഭിക്കും. സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ ആക്ഷനുൾപ്പെടെയുള്ള വാണിജ്യ സിനിമയാണ് നൂറാമതായി സംവിധാനം ചെയ്യുന്നതെന്നും ചിത്രത്തിസൽ 12 പാട്ടുകളുണ്ടായിരിക്കുമെന്നും പ്രിയദർശൻ വ്യക്തമാക്കി. സംഗീതജ്ഞരായ അച്ഛന്‍റെയും മകന്‍റെയും കഥയാണ് പറയുന്നത്. സിനിമയിൽ മോഹൻലാലിന്‍റെ അച്ഛന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായുള്ള നടനെ ത‌െരഞ്ഞു കൊണ്ടിരിക്കുകയാണ്. കർണാട്ടിക് സംഗീതത്തിന്‍റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും കഥകളിയുടെയും പശ്ചാത്തലമുള്ള ഒരു പുതുമുഖത്തെയാണ് തേടിക്കൊണ്ടിരിക്കുന്നത്. വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇന്നുണ്ടായിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ആ വേഷം ചെയ്യാനായി ക്ഷണിക്കുമായിരുന്നുവെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

മോഹൻലാൽ നല്ല ഗായകനാണെങ്കിലും അദ്ദേഹത്തോട് തന്‍റെ ചിത്രത്തിൽ പാടാൻ ആവശ്യപ്പെടില്ലെന്നും ചിത്രത്തിലെ നായകകഥാപാത്രം കർണാടിക് സംഗീതമാണ് അതിമനോഹരമായി കൈകാര്യം ചെയ്യുന്നതെന്നും പ്രിയദർശൻ പറഞ്ഞു. ആശീർ‌വാദ് സിനിമാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബിനു ജോർജ് അലങ്കാണ്ടർ ആണ് സഹ നിർമാതാവ്. ആശീർവാദ് സിനിമാസ് നിർമിക്കുന്ന മുപ്പത്തെട്ടാമത്തെ ചിത്രമായിരിക്കുമത്. പ്രിയദർശൻ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. അതേ നടൻ തന്നെയാണ് നൂറാമത്തെ ചിത്രത്തിലും നായകനാകുന്നത്. അത് മറ്റാർക്കും ഭേദിക്കാനാകാത്ത റെക്കോഡാണെന്നും പ്രിയദർശൻ.

"കൂലിപ്പണിക്കാരനെന്ന് ‌കേൾക്കുന്നതിൽ അഭിമാനമേയുള്ളൂ"; ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. രാജൻ

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരുക്ക്

ലബനനിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ അടിച്ച് തകർത്ത് ഇസ്രയേൽ സൈന‍്യം

ഓസീസും ഇന്ത‍്യയും പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാൻ താരം

വാൽപ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്, അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആർടിഒ