ഗില്ലൻ ബാരി സിൻഡ്രോം വൈറസ് 
Health

ഗില്ലൻ ബാരി സിൻഡ്രോം: മരണം എട്ടായി

ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി

Reena Varghese

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വീണ്ടും ഒരു മരണം കൂടി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. മുംബൈ നായർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആയിരുന്ന വഡാല സ്വദേശിയായ 53 കാരനാണ് മരിച്ചത്. ബി.എൻ ദേശായി ആശുപത്രിയിലെ വാർഡ് ബോയി ആയിരുന്നു ഇയാൾ. മുംബൈയിൽ 64 വയസുള്ള ഒരു സ്ത്രീയ്ക്കും ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചിരുന്നു.

പൂനെയിൽ അഞ്ചു ഗില്ലൻ ബാരി കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി.ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ താളം തെറ്റിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം വൈറസ് ശ്വാസകോശത്തെയും ദഹനനാളത്തെയും ബാധിക്കുന്നു.

പേശികൾക്ക് തളർച്ച, പനി, വയറിളക്കം, വ‍യറു വേദന, ക്ഷീണം, മരവിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ പക്ഷാഘാതം വരെ സംഭവിക്കാം.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസ്; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

പരീക്ഷാ ക്രമക്കേട്; റാഞ്ചിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതം; പയ്യന്നൂർ എംഎൽഎയ്ക്ക് വക്കീൽ നോട്ടീസ്

തൃശൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ബിജെപി നേതാവ് പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതികളിലൊരാൾ കൊച്ചിയിൽ എൻഐഎ പിടിയിൽ