ഗില്ലൻ ബാരി സിൻഡ്രോം വൈറസ് 
Health

ഗില്ലൻ ബാരി സിൻഡ്രോം: മരണം എട്ടായി

ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി

Reena Varghese

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വീണ്ടും ഒരു മരണം കൂടി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. മുംബൈ നായർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആയിരുന്ന വഡാല സ്വദേശിയായ 53 കാരനാണ് മരിച്ചത്. ബി.എൻ ദേശായി ആശുപത്രിയിലെ വാർഡ് ബോയി ആയിരുന്നു ഇയാൾ. മുംബൈയിൽ 64 വയസുള്ള ഒരു സ്ത്രീയ്ക്കും ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചിരുന്നു.

പൂനെയിൽ അഞ്ചു ഗില്ലൻ ബാരി കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി.ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ താളം തെറ്റിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം വൈറസ് ശ്വാസകോശത്തെയും ദഹനനാളത്തെയും ബാധിക്കുന്നു.

പേശികൾക്ക് തളർച്ച, പനി, വയറിളക്കം, വ‍യറു വേദന, ക്ഷീണം, മരവിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ പക്ഷാഘാതം വരെ സംഭവിക്കാം.

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരവാസ്തു കടത്ത്; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി

സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; പൊട്ടിയത് പടക്കമെന്ന് പൊലീസ്

ഐപിഎൽ ലേലത്തിൽ പൊന്നും വിലയ്ക്ക് വിളിച്ചെടുത്ത താരം ആഷസിൽ ഡക്ക്; ഓസീസിന് 5 വിക്കറ്റ് നഷ്ടം

കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

മെസിയുടെ ഇന്ത‍്യ സന്ദർശനത്തിടെയുണ്ടായ സംഘർഷം; റിപ്പോർട്ട് കേന്ദ്രത്തിന് നൽകുമെന്ന് ബംഗാൾ ഗവർണർ