ഗില്ലൻ ബാരി സിൻഡ്രോം വൈറസ് 
Health

ഗില്ലൻ ബാരി സിൻഡ്രോം: മരണം എട്ടായി

ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി

Reena Varghese

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വീണ്ടും ഒരു മരണം കൂടി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. മുംബൈ നായർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആയിരുന്ന വഡാല സ്വദേശിയായ 53 കാരനാണ് മരിച്ചത്. ബി.എൻ ദേശായി ആശുപത്രിയിലെ വാർഡ് ബോയി ആയിരുന്നു ഇയാൾ. മുംബൈയിൽ 64 വയസുള്ള ഒരു സ്ത്രീയ്ക്കും ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചിരുന്നു.

പൂനെയിൽ അഞ്ചു ഗില്ലൻ ബാരി കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ ഗില്ലൻ ബാരി സിൻഡ്രോം ബാധിതരുടെ എണ്ണം 197 ആയി.ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ താളം തെറ്റിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം വൈറസ് ശ്വാസകോശത്തെയും ദഹനനാളത്തെയും ബാധിക്കുന്നു.

പേശികൾക്ക് തളർച്ച, പനി, വയറിളക്കം, വ‍യറു വേദന, ക്ഷീണം, മരവിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ പക്ഷാഘാതം വരെ സംഭവിക്കാം.

ബജറ്റ് പ്രകാരം വില കുറയുന്ന മദ്യം ഏതൊക്കെ?

കരാറിലൂടെ ഇറാന്‍റെ സമ്പൂർണ കീഴടങ്ങൽ : ട്രംപ്

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

യുഎസുമായുള്ള ധാരണയോടു പൂർണ യോജിപ്പില്ലായിരുന്നു: മൊജ്തബ ഖമനേയി

"റോഡിൽ വാഹനങ്ങളെക്കാൾ‌ മുൻ​ഗണന കാൽനടയാത്രക്കാർക്ക്, പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം"; സുപ്രീം കോടതി