ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്

 
Health

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്

സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, സാധാരണ കുട്ടികൾക്കൊപ്പം ഭിന്നശേഷിയുള്ള കുട്ടികളും ഒരേ ക്ലാസ് റൂമിൽ പഠിക്കുന്ന രീതി

MV Desk

വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ ഉൾച്ചേർക്കൽ വിദ്യാഭ്യാസം വെറുമൊരു പഠനരീതിയല്ല, മറിച്ച് അവരുടെ ജീവിതം മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്നാണ്.

എന്തുകൊണ്ട് ഇൻക്ലൂസീവ് എഡ്യൂക്കേഷൻ?

സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, സാധാരണ കുട്ടികൾക്കൊപ്പം ഭിന്നശേഷിയുള്ള കുട്ടികളും ഒരേ ക്ലാസ് റൂമിൽ പഠിക്കുന്ന രീതിയാണിത്. ഇത് കുട്ടികൾക്ക് നൽകുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

സാമൂഹിക വളർച്ചയും പിയർ ഇന്‍ററാക്ഷനും:

സ്പെഷ്യൽ സ്കൂളുകളിൽ കുട്ടികൾ ഒരേപോലെയുള്ള വെല്ലുവിളികൾ നേരിടുന്നവരുമായി മാത്രമേ ഇടപഴകുന്നുള്ളൂ. എന്നാൽ ഇൻക്ലൂസീവ് സ്കൂളുകളിൽ റെഗുലർ കുട്ടികളുമായി ഇടപഴകാൻ ഇവർക്ക് അവസരം ലഭിക്കുന്നു. ഇത് അവരുടെ സാമൂഹിക വളർച്ചയെ വലിയ രീതിയിൽ സഹായിക്കുന്നു.

ഭാഷാ-ആശയവിനിമയ ശേഷി വർധിക്കുന്നു:

മറ്റു കുട്ടികൾ സംസാരിക്കുന്നത് കേൾക്കാനും അവരോട് പ്രതികരിക്കാനും ശ്രമിക്കുന്നതിലൂടെ ഭിന്നശേഷിയുള്ള കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് സ്വാഭാവികമായി മെച്ചപ്പെടുന്നു. നേരിട്ടുള്ള സംഭാഷണങ്ങൾ അവരുടെ ഭാഷാ വികാസത്തിന് വേഗത കൂട്ടുന്നു.

യഥാർഥ ലോകത്തെ അഭിമുഖീകരിക്കാനുള്ള കഴിവ്:

ലോകം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. യഥാർത്ഥ ജീവിത സാഹചര്യങ്ങളെ എങ്ങനെ നേരിടണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നൊക്കെ ക്ലാസ് റൂമിലെ അനുഭവങ്ങളിലൂടെ അവർ പഠിക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ഡൗൺ സിൻഡ്രോം, ഓട്ടിസം എന്നിവ ഉള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?

ഓട്ടിസമോ ഡൗൺ സിൻഡ്രോമോ ഉള്ള കുട്ടികൾക്ക് ഉൾച്ചേർക്കൽ വിദ്യാഭ്യാസം നൽകുന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. റെഗുലർ കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കണ്ട് പഠിക്കാൻ ഇവർക്ക് സാധിക്കും. ഇത് അവരുടെ പെരുമാറ്റ രൂപീകരണത്തിന് (ബിഹേവിയർ മോഡിഫിക്കേഷൻ) സഹായിക്കുന്നു. സ്പെഷ്യൽ സ്കൂളിലെ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് മാറി വിശാലമായ സൗഹൃദവലയം ലഭിക്കുന്നത് അവരിലെ ഒറ്റപ്പെടൽ ഒഴിവാക്കും.

പ്രയോഗിക വെല്ലുവിളികളും പരിഹാരങ്ങളും

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ നടപ്പിലാക്കുമ്പോൾ ചില പ്രായോഗിക റിസ്കുകൾ നേരിടാം. ഇതിനെ അതിജീവിക്കാൻ ചില പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമാണ്:

അധ്യാപക-വിദ്യാർഥി അനുപാതം: സാധാരണ ക്ലാസുകളിൽ 40-50 കുട്ടികളുണ്ടാകുന്നത് ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നതിന് തടസമാകും. അതുകൊണ്ട് കുറഞ്ഞ വിദ്യാർഥി അനുപാതവും, ഭിന്നശേഷി കുട്ടികൾക്ക് 'വൺ-ടു-വൺ' ശ്രദ്ധ നൽകാൻ കഴിയുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സാന്നിധ്യവും ഉറപ്പാക്കണം.

സിലബസിലെ ഫ്ലെക്സിബിലിറ്റി: എല്ലാ കുട്ടികൾക്കും ഒരേ രീതിയിലുള്ള വർക്ക് ലോഡ് നൽകാതെ, അവരുടെ കഴിവ് അനുസരിച്ച് സിലബസ് ലഘൂകരിക്കണം. പഠിക്കാനും ഉത്തരം നൽകാനും അവർക്ക് കൂടുതൽ സമയം അനുവദിക്കണം.

മനോഭാവത്തിലെ മാറ്റം: അധ്യാപകർക്കും മറ്റ് കുട്ടികൾക്കും ഈ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകണം. ഭിന്നശേഷിയുള്ളവരെ സഹായിക്കാനും അവരെ ബഹുമാനിക്കാനുമുള്ള മനോഭാവം സഹപാഠികളിൽ വളർത്തണം.

കൂട്ടായ പ്രവർത്തനം

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിജയിക്കണമെങ്കിൽ അത് അധ്യാപകരുടെ മാത്രം ഉത്തരവാദിത്തമല്ല. അധ്യാപകർ, മാതാപിതാക്കൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്പീച്ച് ആൻഡ് ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന ഒരു ടീമിന്റെ പിന്തുണ അത്യാവശ്യമാണ്. കുട്ടിയുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും ആവശ്യമായ ഗൈഡൻസ് നൽകാനും അതിലൂടെ സാധിക്കും.

വിവേചനമില്ലാത്ത ഒരു വിദ്യാഭ്യാസ രീതിയാണ് നമുക്ക് ആവശ്യം. ഭിന്നശേഷിയുള്ള കുട്ടികളുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ അനിവാര്യമാണ്. ഓരോ വിദ്യാലയവും ഈ മാറ്റത്തിന് തയ്യാറെടുക്കുമ്പോൾ മാത്രമേ എല്ലാവർക്കും തുല്യമായ നീതി ഉറപ്പാക്കാൻ നമുക്ക് സാധിക്കൂ.

തയാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

'ആലിന്‍റെ ചിരി കുഞ്ഞുങ്ങളുടെ ഹൃദയം നിറയ്ക്കട്ടേ', പ്രായം കുറഞ്ഞ അവയവ ദാതാവിന്‍റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ

ഫീൽഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന, മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം