അക്ഷര നിർഝരിയിൽ പ്രശാന്തി പറമ്പത്ത് സംസാരിക്കുന്നു.

 
Literature

മാധവിക്കുട്ടിയും സിൽവിയ പ്ലാത്തും: പുരുഷാധിപത്യത്തിനെതിരായ എഴുത്തുകൾ

ജീവിതത്തെ മാധവിക്കുട്ടി ആഘോഷമാക്കിയപ്പോൾ സിൽവിയ പ്ലാത്ത് സങ്കടങ്ങളുടെയും രോഗാതുരതയുടെയും ചൂടിൽ ഉരുകി

MV Desk

വടകര: രണ്ട് ഭൂഖണ്ഡങ്ങളിൽ ജീവിച്ച മാധവിക്കുട്ടിയും സിൽവിയ പ്ലാത്തും രചനകൾ കൊണ്ടും ജീവിതം കൊണ്ടും ഒരേ സമയം സാജാത്യവും വൈജാത്യവും പുലർത്തിയിരുന്നുവെന്ന് പ്രശാന്തി പറമ്പത്ത്.

വടകര കളിക്കളത്തിൽ നടത്തിയ പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷരനിർഝരിയിൽ 'മാധവിക്കുട്ടിയും സിൽവിയ പ്ലാത്തും - സമാനഹൃദയരിലെ അന്തർധാരകൾ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രശാന്തി.

പുരുഷാധിപത്യത്തിനെതിരായ എഴുത്ത് ഇരുവർക്കും ആശ്വാസത്തിന്‍റെ കുളിർനീരും സ്വാതന്ത്യത്തിന്‍റെ സ്വച്ഛവായുവും നൽകി.

ജീവിതത്തെ മാധവിക്കുട്ടി ആഘോഷമാക്കിയപ്പോൾ സിൽവിയ പ്ലാത്ത് സങ്കടങ്ങളുടെയും രോഗാതുരതയുടെയും ചൂടിൽ ഉരുകി എന്നും പ്രശാന്തി പറഞ്ഞു.

കെ. വിജയൻ പണിക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. എം. മുരളീധരൻ, ടി. ദാമോദരൻ, പ്രേമൻ മേലടി, പി.എസ്. മനോജ്, കെ.പി. സുനിൽകുമാർ, വി.ടി. സദാനന്ദൻ എന്നിവർ സംസാരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ