ബാലികാബലി | കവിത വര: സുഭാഷ് കല്ലൂർ
Literature

കവിത | ബാലികാബലി

ഡോ. ഷീജ വക്കം എഴുതിയ കവിത, ബാലികാബലി.

MV Desk

ഡോ. ഷീജ വക്കം

ഒറ്റയടിപ്പാത

കൽത്തുറുങ്കിൻ

മുറ്റത്തു നിന്നും,

കിതച്ചിറങ്ങും.

കുറ്റിരുട്ടിൻ മറ പറ്റിയേതോ

ലക്ഷ്യത്തിലേയ്ക്കതു

സഞ്ചരിയ്ക്കും.

കുത്തിയൊലിക്കും

മഴയിലൂടെ

കൊച്ചുകരച്ചിലൊലിച്ചിറങ്ങും.

പെട്ടെന്നതിന്നുമേൽ

ആകമാനം

പത്തികൾ ചേർന്നു

കുടപിടിക്കും.

ഇത്തിരിപ്പോകെ -

പ്പുഴയിലേയ്ക്കാ

വിഖ്യാതയാത്ര

നടന്നു ചേരും.

മദ്ധ്യത്തു രണ്ടായ്-

പ്പിളർന്നുമാറി

കുത്തൊഴുക്കാഴം

വഴിയൊരുക്കും.

അക്കരെച്ചെന്നു

നനഞ്ഞു കേറി

തപ്പിത്തടഞ്ഞൊരു

വീട്ടിലെത്തും,

പറ്റിക്കിടക്കുന്ന

വാവയെത്തൻ

പെറ്റമ്മയിൽ നിന്നു

വേർപ്പെടുത്തും.

ഉച്ചി പിളർന്നു

കല്ലിൽച്ചിതറാൻ,

കഷ്ടമതിനെയും

കൊണ്ടു പോകും,

രക്തസാക്ഷിക്കുഞ്ഞു

പോയ വീട്ടിൽ

രക്ഷകൻ

പൊന്നുണ്ണിയായ് വളരും..!

വര: സുഭാഷ് കല്ലൂർ

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ