ബാലികാബലി | കവിത വര: സുഭാഷ് കല്ലൂർ
Literature

കവിത | ബാലികാബലി

ഡോ. ഷീജ വക്കം എഴുതിയ കവിത, ബാലികാബലി.

MV Desk

ഡോ. ഷീജ വക്കം

ഒറ്റയടിപ്പാത

കൽത്തുറുങ്കിൻ

മുറ്റത്തു നിന്നും,

കിതച്ചിറങ്ങും.

കുറ്റിരുട്ടിൻ മറ പറ്റിയേതോ

ലക്ഷ്യത്തിലേയ്ക്കതു

സഞ്ചരിയ്ക്കും.

കുത്തിയൊലിക്കും

മഴയിലൂടെ

കൊച്ചുകരച്ചിലൊലിച്ചിറങ്ങും.

പെട്ടെന്നതിന്നുമേൽ

ആകമാനം

പത്തികൾ ചേർന്നു

കുടപിടിക്കും.

ഇത്തിരിപ്പോകെ -

പ്പുഴയിലേയ്ക്കാ

വിഖ്യാതയാത്ര

നടന്നു ചേരും.

മദ്ധ്യത്തു രണ്ടായ്-

പ്പിളർന്നുമാറി

കുത്തൊഴുക്കാഴം

വഴിയൊരുക്കും.

അക്കരെച്ചെന്നു

നനഞ്ഞു കേറി

തപ്പിത്തടഞ്ഞൊരു

വീട്ടിലെത്തും,

പറ്റിക്കിടക്കുന്ന

വാവയെത്തൻ

പെറ്റമ്മയിൽ നിന്നു

വേർപ്പെടുത്തും.

ഉച്ചി പിളർന്നു

കല്ലിൽച്ചിതറാൻ,

കഷ്ടമതിനെയും

കൊണ്ടു പോകും,

രക്തസാക്ഷിക്കുഞ്ഞു

പോയ വീട്ടിൽ

രക്ഷകൻ

പൊന്നുണ്ണിയായ് വളരും..!

വര: സുഭാഷ് കല്ലൂർ

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും