ആശിർനന്ദ

 
Crime

ആശിർനന്ദയുടെ മരണം; അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി

ആത്മഹത‍്യാ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം

പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസുകാരി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ പാലക്കാട് സെന്‍റ് ഡൊമിനിക് സ്കൂളിലെ അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി.

സ്കൂളിലെ 5 അധ‍്യാപകർക്കെതിരേ ആശിർനന്ദയുടെ കുടുംബം പരാതി നൽകിയിരുന്നു. ആത്മഹത‍്യാ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം. നിയമോപദേശം തേടിയ ശേഷം അധ‍്യാപകർക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചോളോട് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയുമായ ആശിർ നന്ദയെ സ്കൂൾ വിട്ടുവന്ന ശേഷം വീടിന്‍റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കൂൾ അധികൃതരുടെ നിർദേശത്തെത്തുടർന്ന് കുട്ടിയെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുന്നതായും ഇതെത്തുടർന്നുണ്ടായ മാനസിക വിഷമം മൂലമാണ് ആശിർനന്ദ ജീവനൊടുക്കിയതെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

പിന്നാലെ ആരോപണ വിധേയരായ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള 5 അധ‍്യാപകരെ പുറത്താക്കുകയും സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയായിരുന്നു. കൂടാതെ പുതിയ പിടിഎ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വിദ‍്യാർഥിയുടെ ആത്മഹത‍്യയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്