Crime

അധ്യാപികയുടെ ഫോൺ കവർന്ന് വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച സംഭവം; സിപിഎമ്മിൽ വിവാദം

MV Desk

കൊല്ലം: സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപികയുടെ ഫോൺ കവർന്നു സ്കൂളിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശമയച്ച സംഭവത്തിൽ, പരാതിക്കാരിയായ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലി സിപിഎമ്മിൽ വിവിദം. ആരോപണ വിധേയയായ അധ്യാപകർക്കൊപ്പം സസ്പെൻഡ് ചെയ്തതാണ് വിവാദത്തിന് കാരണമായത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിന്ത്രണത്തിലുള്ള തേവലക്കര ഗേൾസ് ഹൈസ്കൂളിലാണ് സംഭവം.

സ്കൂളിലെ ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപികയായ കെഎസ് സോയയുടെ മൊബൈൽ ഫോൺ കവർന്നാണ് കെഎസ്ടിഎ ഉൾപ്പെടെയുള്ള വാട്സ് ആപ് ഗ്രൂപ്പുകളിൽ സിപിഎം നേതാക്കളെയും സ്കൂളിലെ അധ്യാപകരെ പരാമർശിച്ച് അശ്ലീല സന്ദേശമയച്ചത്. സംഭവത്തിൽ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ് , തേവലക്കര സ്വദേശി സാദിയ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഫോൺ നഷ്ടമായ ഉടനെ തന്നെ അധ്യാപിക സിം ബ്ലോക്ക് ചെയ്ത് പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണ നിഴലിലായ പ്രജീഷും സാദിയയും മൊഴിയെടുക്കാൻ എത്താതെ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്കൂളിലെ സിസിടിവി ദൃശങ്ങളും സൈബർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം ഇരുവരെയും പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

'ഇന്ത‍്യയിൽ സാമ്പാ താളം'; വിനീഷ‍്യസും സംഘവും കോൽക്കത്തയിലേക്ക്, ബ്രസീൽ ടീമിനെ പ്രഖ‍്യാപിച്ചു

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം