താഹിർ ഹുസൈൻ

 
Crime

ഐബി ഉദ്യോഗസ്ഥനെ കൊന്നു, മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കി ആഴുക്കുചാലിലിട്ടു: മുൻ എഎപി നേതാവ് കുറ്റക്കാരൻ

2020-ലെ ഡൽഹി കലാപത്തിനിടെയാണ് ഐബി ഉദ്യോ​ഗസ്ഥനായ അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് വിധി

Manju Soman

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മുൻ ആംആദ്മി നേതാവ് ഉൾപ്പെടെ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആംആദ്മി പാർട്ടിയുടെ മുൻ നേതാവും മുൻ കൗൺസിലറുമായ താഹിർ ഹുസൈൻ, ജാവേദ്, അനസ്, നാസിം, കാസിം എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2020-ലെ ഡൽഹി കലാപത്തിനിടെയാണ് ഐബി ഉദ്യോ​ഗസ്ഥനായ അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്.

കേസിൽ ആറുപ്രതികളെ കോടതി വെറുതെവിട്ടു. കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുപ്രതികളെയും വെറുതെവിട്ടത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ പിന്നീട് വിധിക്കും. അങ്കിത് ശർമയുടെ പിതാവ് രവീന്ദർ കുമാറിന്റെ പരാതിയിലാണ് പൊലീസ് താഹിർ ഹുസൈൻ അടക്കമുള്ളവർക്കെതിരേ കേസെടുത്തത്. സിഎഎ സമരത്തിനിടെ സംഘർഷം രൂക്ഷമായിരുന്നു. അന്ന് കൗൺസിലറായിരുന്ന താഹിർ ഹുസൈൻ.

ഓഫിസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സാധനങ്ങൾ വാങ്ങാനായി പുറത്തുപോയ അങ്കിതിനെ കാണാതാവുകയായിരുന്നു. അന്വേഷണത്തിനിടെ തിരച്ചിൽ നടക്കുന്നതിനിടെ പ്രദേശത്തെ ഒരു അഴുക്കുച്ചാലിൽ മൃത​ദേഹം കണ്ടെത്തുകയായിരുന്നു. ഉദ്യോ​ഗസ്ഥന്റെ മുഖവും മറ്റുഭാ​ഗങ്ങളും ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനായിരുന്നു ആസിഡ് ഒഴിച്ചത്.

"കെ.ടി. ജലീൽ അപമാനിച്ചിട്ടില്ല, അധ്യാപകർ പറയുന്നത് പോലെയാണ് തോന്നിയത്": പ്രതികരണവുമായി വിദ്യാർഥികൾ

ഇന്ത്യൻ ക്രിക്കറ്റിന്‍റെ മാനം കാത്ത് വനിതാ ടീം; ഇംഗ്ലണ്ടിനെതിരേ ചരിത്ര വിജയം

നാഗാലാൻഡിൽ സ്ഫോടനം; അസം റൈഫിൾസ് ജവാന് വീരമൃത്യു

അയോധ്യ രാമക്ഷേത്രത്തിൽ സിഇഒയെ നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്

കേരളത്തിൽ തിങ്കളാഴ്ച രാത്രി വൈദ്യുതി നിയന്ത്രണം