കേരള ഹൈക്കോടതി 
Crime

ലഹരിമരുന്നുണ്ടെന്ന് ഒപ്പിട്ടു നൽകാൻ ആവശ്യപ്പെട്ടു; താമിറിനൊപ്പം പിടിയിലായ നാലുപേർക്ക് ക്രൂരമർദനം

കേസിൽ പ്രതി ചേർക്കപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥർ ഒളിവിലാണ്

MV Desk

കൊച്ചി: താനൂർ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിക്കൊപ്പം പിടിയിലായവർക്ക് ജയിലിൽ ക്രൂരമർദനമേറ്റെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി കേസിലെ രണ്ടാംപ്രതി മൻസൂറിന്‍റെ പിതാവ് കെ.വി. അബൂബക്കർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

പൊലീസ് ആരോപിക്കുന്നതുപോലെ പ്രതികളുടെ കൈവശം ലഹരിമരുന്നുണ്ടായിരുന്നെന്ന മൊഴി ഒപ്പിട്ടു നൽകണമെന്നാവശ്യപ്പെട്ട് ക്രൂരമായി മർദിച്ചെന്ന് ഹർജിയിൽ പറയുന്നു. ലഹരി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി.എം.താമിർ ജിഫ്രി ആഗസ്റ്റ് ഒന്നിനാണ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. തുടർന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥർ ഒളിവിലാണ്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ