സോനം ഭർത്താവായ രഘുവൻഷിക്കൊപ്പം (ഫയൽ ചിത്രം)

 
Crime

ഹണിമൂൺ കൊലപാതകം; സോനം രഘുവൻഷിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, കീഴടങ്ങാൻ രണ്ടാഴ്ച

വിചാരണ ആരംഭിച്ച് ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ പുതിയ ജാമ്യാപേക്ഷ നൽകാൻ സോനത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി

Sarath Nath MS

ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനം രഘുവൻഷിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും സോനത്തോട് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരലെ എന്നിവരുടെ ബെഞ്ചാണ് വ്യാഴാഴ്ച ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്.

ജൂൺ 29ന് മേഘാലയ ഹൈക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഇതാണ് സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയത്. അതേസമയം വിചാരണ ആരംഭിച്ച് ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ പുതിയ ജാമ്യാപേക്ഷ നൽകാൻ സോനത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

2025 മേയിൽ മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെയാണ് ഭർത്താവായ രഘുവൻഷിയെ സോനം കൊലപ്പെടുത്തിയത്. ജൂൺ ഒൻപതിന് അറസ്റ്റിലായ സോനത്തിന് അതേമാസം 29ന് മേഘാലായ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്ന വരെ ജന്തർ മന്ദർ വിടില്ലെന്ന് സിജെപി

മദ‍്യക്കുപ്പികൾ കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ 26 കാരൻ മരിച്ചു; പൊലീസിനെതിരേ നടപടി വേണമെന്ന് ആവശ‍്യം

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ

ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നത് 'കള്ളൻ വിജയൻ' ഫീച്ചർ കാരണം; ഒടുവിൽ സമ്മതിച്ച് എം. സ്വരാജ്

''എനിക്ക് ആദ‍്യ പന്ത് മുതൽ അടിക്കാൻ കഴിയും, ടീമിന്‍റെ ആവശ‍്യം അനുസരിച്ചാണ് കളിക്കുന്നത്''; പ്രതികരിച്ച് തിലക് വർമ