Crime

തിരുവാണിക്കാവിലെ സദാചാര കൊല; 17 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്

10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേത്യത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പരമ്പിൽ രാഹുൽ വിദേശത്തേക്ക് കടന്നെന്നുമാണ് പൊലീസ് പറയുന്നത്

MV Desk

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവർ സഹർ (32) മരിച്ച സംഭവത്തിനു പിന്നാലെ പ്രതികൾക്കായി വ്യാപക റെയ്ഡ് നടത്തി പൊലീസ്. ചേർപ്പ് മേഖലയിൽ 50-ഓളം പൊലീസുകാർ പുലർച്ചെ വരെ പ്രതികൾക്കായി തെരച്ചിൽ തുടർന്നു. കേസുമായി ബന്ധപ്പെട്ട് 8 പ്രതികളെയാണ് കസ്റ്റഡിയിലെടുക്കാൻ ഉള്ളത്. ഇവർ ഇപ്പഴും ഒളിവിലാണ്.

സംഭവം നടന്ന് 17 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്തതിന്‍റെ കാരണം പൊലീസിന്‍റെ അനാസ്ഥയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് പൊലീസിന്‍റെ വ്യാപക പരിശോധന. 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേത്യത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പരമ്പിൽ രാഹുൽ വിദേശത്തേക്ക് കടന്നെന്നുമാണ് പൊലീസ് പറയുന്നത്. കോട്ട കരിക്കിനൻ തറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറയ്ക്കൽ അമീർ എന്നിവർക്കെതിരെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റൂറൽ പൊലീസ് മേധാവി അറിയിച്ചു.

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

ക്ഷേത്രം ഭൂമി തട്ടിയെടുത്തു; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരേ പരാതി

"മുന്നോട്ടു പോകാനുള്ള സമയ‌മാണ്, വിവാഹത്തിൽ നിന്ന് പിന്മാറുന്നു"; സ്ഥിരീകരിച്ച് സ്മൃതി മന്ഥന

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

''2012 മുതൽ വിരോധം, കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു''; അതിജീവിതയുടെ മൊഴി പുറത്ത്