മേജർ രവി 
Crime

ധനകാര്യസ്ഥാപനത്തിന്‍റെ 12.5 ലക്ഷം രൂപ തട്ടിച്ചു; മേജർ രവിക്കെതിരേ കേസ്

സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മേജർ രവിയുടെ തണ്ടർഫോഴ്സെന്ന സ്ഥാപനത്തിനെതിരേയുള്ള പരാതി.

തൃശൂർ: ധനകാര്യസ്ഥാപനത്തിന്‍റെ 12.5 ലക്ഷം രൂപ തട്ടിച്ചുവെന്ന പരാതിയിൽ സംവിധായകൻ മേജർ രവിക്കെതിരേ കേസ്. കോടതി നിർദേശത്തെത്തുടർന്ന് ഇരിങ്ങാലക്കുട പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മേജർ രവിയുടെ തണ്ടർഫോഴ്സെന്ന സ്ഥാപനത്തിനെതിരേയുള്ള പരാതി.

സ്ഥാപനത്തിന്‍റെ സഹ ഉടമകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ധനകാര്യസ്ഥാപനത്തിന്‍റെ സ്വത്തു വകകൾക്ക് സുരക്ഷ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയതിനു ശേഷം സേവനങ്ങൾ നൽകിയില്ലെന്നും പണം തിരിച്ചു നൽകിയില്ലെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മേജർ രവി, അനിൽകുമാർ, അനിൽകുമാർ നായർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി