Crime

സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു; വാടകഗുണ്ടകളടക്കം 5 പേർ അറസ്റ്റിൽ

അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു

ബംഗളൂരു: വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച സ്വകാര്യ സ്ഥാനപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. സഹപ്രവർത്തകൻ‌ സുരേഷിനെ മർദിച്ച കേസിൽ ബംഗളൂരുവിലെ പാലുൽപ്പന്ന നിർമാണ കമ്പിനിയിലെ ജീവനക്കാരനായ ഉമാശങ്കർ, വിനേഷ് എന്നിവരും മൂന്നു വാടക ഗുണ്ടകളുമാണ് അറസ്റ്റിലായത്. ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പാലുൽപ്പന്ന നിർമാണ കമ്പനിയിലെ ഓഡിറ്ററാണ് മർദനമേറ്റ സുരേഷ്. ഓഫീസിൽ സുരേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് വാടകഗുണ്ടകളെ ഒപ്പംകൂട്ടി അക്രമം നടത്താൻ പ്രേരകമായതെന്ന് പൊലീസ് പറയുന്നു.

ജോലിയുമായി ബന്ധപ്പെട്ട് സുരേഷ് തങ്ങൾക്കുമേൽ വലിയ സമ്മർദം ചെലുത്താറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഉമാശങ്കറും വിനേഷും പൊലീസിനോട് പറഞ്ഞു.

"സിപിഎം അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തു വരും''; വി.ഡി. സതീശൻ

ഇന്ത്യക്കു മേലുള്ള തീരുവ റഷ്യയെ സമ്മർദത്തിലാക്കാൻ: ജെ.ഡി. വാൻസ്

അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; മജിസ്ട്രേറ്റ് കോടതി നടപടിയിൽ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി

യുക്രെയ്ന് സംരക്ഷണം, റഷ്യയ്ക്ക് എതിർപ്പില്ല: വാൻസ്

''നിരപരാധിത്വം സ്വയം തെളിയിക്കണം''; രാഹുൽ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന് എഐസിസി