Crime

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടി: പ്രധാന പ്രതി കസ്റ്റഡിയിൽ

ജോലി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഘം വൻ തട്ടിപ്പ് നടത്തിയതായാണ് സൂചന

MV Desk

പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. കോട്ടുവള്ളി വാണിയക്കാട് അറയ്ക്കപറമ്പ് വീട്ടിൽ അനീഷിനെയാണ് പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. കൈതാരം സ്വദേശിയായ യുവാവിന് റഷ്യയിലെ കമ്പനിയിൽ ഇലക്ട്രീഷ്യൻ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്.

ജോലി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഘം വൻ തട്ടിപ്പ് നടത്തിയതായാണ് സൂചന. നിരവധി പേർക്ക് പണം നഷ്ടപെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ മുഹമ്മദ് ബഷീർ, പ്രശാന്ത് പി നായർ, എസ്.സി.പി.ഒ രാജേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കൂട്ടരാജി, കുതികാൽവെട്ട്, ട്വിസ്റ്റ്, വഴക്ക്, ഭീഷണി; അടിമുടി നാടകീയമായി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

ശ്രീലേഖ ഇടഞ്ഞു തന്നെ, അനുനയിപ്പിക്കാൻ ശ്രമിച്ച് ബിജെപി

ഡൽഹിയിൽ 'ഓപ്പറേഷൻ ആഘാത്'; 24 മണിക്കൂറിനിടെ 606 പേർ അറസ്റ്റിൽ

സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ

"എസ്‌ഡിപിഐ പിന്തുണയിൽ ഭരണം വേണ്ട"; സത്യപ്രതിജ്ഞയ്ക്കു പിന്നാലെ രാജി വച്ച് യുഡിഎഫ് പ്രതിനിധി