ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി അറുപതുകാരൻ

 
Crime

ബക്രീദ് ദിനത്തിൽ ആടിനു പകരം സ്വയം ബലികൊടുത്ത് അറുപതുകാരൻ

ശനിയാഴ്ച രാവിലെ വീടിന് സമീപമുളള കുടിലിനുളളിൽ വച്ച് കത്തിയെടുത്ത് സ്വയം കഴുത്തറക്കുകയായിരുന്നു.

Megha Ramesh Chandran

ലക്നൗ: ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി അറുപതുകാരൻ. ലക്നൗവില്‍ ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപമുളള കുടിലിനുളളിൽ വച്ച് കത്തിയെടുത്ത് സ്വയം കഴുത്തറക്കുകയായിരുന്നു.

"ഒരാൾ ആടിനെ സ്വന്തം കുട്ടിയെ പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു" എന്നാണ് ആത്മഹത്യാക്കുറിപ്പിൽ അൻസാരി എഴുതിയിരുന്നത്.

നിലവിളി കേട്ട് കുടുംബാംഗങ്ങൾ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയ്ക്ക് അൻസാരി തിരിച്ചെത്തിയതായിരുന്നു. ശേഷം നേരെ വീടിനടുത്തുളള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വ്യക്തമാക്കി.

"ആചാരം സംരക്ഷിക്കപ്പെടണം"; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി ദേവസ്വം ബോർഡ്

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്; പാലക്കാട് രമേശ് പിഷാരടി മത്സരിക്കും

വിവാഹമോചന ഹർജി: പ്രവർത്തകർ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കണം, പ്രതിരോധ ശ്രമങ്ങൾ വേണ്ടെന്ന് ടിവികെ

ഖമനേയിയുടെ മരണം; പാക്കിസ്ഥാനിൽ സംഘർഷം

ഖമനേയിയുടെ വധത്തിൽ പ്രതിഷേധം; കശ്മീരിൽ ഇന്‍റർനെറ്റ് വേഗത കുറച്ചു