ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി അറുപതുകാരൻ

 
Crime

ബക്രീദ് ദിനത്തിൽ ആടിനു പകരം സ്വയം ബലികൊടുത്ത് അറുപതുകാരൻ

ശനിയാഴ്ച രാവിലെ വീടിന് സമീപമുളള കുടിലിനുളളിൽ വച്ച് കത്തിയെടുത്ത് സ്വയം കഴുത്തറക്കുകയായിരുന്നു.

ലക്നൗ: ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി അറുപതുകാരൻ. ലക്നൗവില്‍ ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപമുളള കുടിലിനുളളിൽ വച്ച് കത്തിയെടുത്ത് സ്വയം കഴുത്തറക്കുകയായിരുന്നു.

"ഒരാൾ ആടിനെ സ്വന്തം കുട്ടിയെ പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു" എന്നാണ് ആത്മഹത്യാക്കുറിപ്പിൽ അൻസാരി എഴുതിയിരുന്നത്.

നിലവിളി കേട്ട് കുടുംബാംഗങ്ങൾ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയ്ക്ക് അൻസാരി തിരിച്ചെത്തിയതായിരുന്നു. ശേഷം നേരെ വീടിനടുത്തുളള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വ്യക്തമാക്കി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം