Representative image 
Crime

തിരുവനന്തപുരത്ത് അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരന്‍റെ ശ്രമം: ഇരുവരും ആശുപത്രിയിൽ

മുളകുപൊടി കലക്കിയ വെള്ളം മുഖത്തൊഴിച്ച ശേഷം തലയിൽ തുരുതുരെ കുത്തി

MV Desk

തിരുവനന്തപുരം: മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തിയതിനു ശാസിച്ച അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരനായ മകന്‍റെ ശ്രമം. പൊലീസെത്തിയപ്പോൾ ആത്മഹത്യാ ശ്രമം. ഇരുവരും പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ.

തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം. മകനെ ശാസിച്ച ശേഷം കിടക്കുകയായിരുന്ന വൃക്ക രോഗിയായ അച്ഛന്‍റെ മുഖത്ത് മകൻ മുളകുപൊടി കലക്കിയ വെള്ളമൊഴിക്കുകയായിരുന്നു. സഹായത്തിന് കൂട്ടുകാരനും.

തുടർന്ന് മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. അമ്മ ഈ സമയം ജോലിക്കു പോയിരിക്കുകയായിരുന്നു.

അച്ഛൻ കുതറിമാറി പുറത്തിറങ്ങി കതകടച്ച് കയർ കൊണ്ട് കെട്ടി. ഇതിനിടെ കൂട്ടുകാരനെ മകൻ രക്ഷപെടുത്തി പുറത്താക്കി. പൊലീസ് വരുന്നതു കണ്ട് ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. കതക് ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി