കണ്ടെയ്നർ റോഡ് കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടു 
Kerala

കണ്ടെയ്നർ റോഡ് കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടു

ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്

Aswin AM

കൊച്ചി: കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകക്കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം.

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്.

കേസിൽ നോർത്ത് പറവൂർ അഡീഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു എന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു.

ഡ്രസിങ് റൂമിൽവച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യൻ ഡോളർ നഷ്ടപരാഹാരം നൽകി ട്രംപ്

സോനം വാങ്ചുക്കിന് വൈദ‍്യസഹായം നൽകണം, നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കണം; ഹൈക്കോടതിയിൽ പൊതുതാത്പര‍്യ ഹർജി

"മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം"; എംഎൽഎയ്ക്ക് ഡൽഹിയിൽ നിന്നൊരു ഫോൺ കോൾ, അന്വേഷണം ആരംഭിച്ചു

ചോദ്യത്തിന് ഉത്തരം നൽകാൻ വൈകിയതിന് ക്രൂരമായി മർദിച്ചു; 9 കാരിയുടെ പരാതിയിൽ അമ്മക്കെതിരേ കേസ്

ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട്: രേഖകൾ പരിശോധിക്കാൻ എസ്ഐടി, കൂടുതൽ പേരുടെ മൊഴിയെടുക്കും