കണ്ടെയ്നർ റോഡ് കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടു 
Kerala

കണ്ടെയ്നർ റോഡ് കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടു

ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്

Aswin AM

കൊച്ചി: കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകക്കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം.

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്.

കേസിൽ നോർത്ത് പറവൂർ അഡീഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു എന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു.

മദ്യം നൽകി ബോധരഹിതയാക്കി കൂട്ട ബലാത്സംഗം; 4 പേർ അറസ്റ്റിൽ

ലാലു കുടുംബത്തിൽ തമ്മിലടി: മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു, പുറത്താക്കിയ മകനെ കൂടെക്കൂട്ടാൻ എൻഡിഎ നീക്കം

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തി വയ്ക്കണം; സുപ്രീം കോടതിയെ സമീപിച്ച് മുസ്‌ലിം ലീഗ്

തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; സ്വർണം കട്ടവർ ജയിലിലേക്ക് പോകുകയാണെന്ന് വെളളാപ്പളളി നടേശൻ