കണ്ടെയ്നർ റോഡ് കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടു 
Kerala

കണ്ടെയ്നർ റോഡ് കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടു

ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്

Aswin AM

കൊച്ചി: കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകക്കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം.

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്.

കേസിൽ നോർത്ത് പറവൂർ അഡീഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു എന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു.

നയപരമല്ലാത്ത നടപടികൾ സ്വീകരിക്കുന്നു; അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന മന്ത്രിക്ക് പരാതി നൽകും

വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് പാർട്ടി വിട്ടു

"പുറത്തു വന്നത് തലയും വാലുമില്ലാത്ത ചാറ്റ്, ഫെനിയോട് സ്നേഹത്തോടെ പറയട്ടേ, ഞാനിതൊന്നും കണ്ടു പേടിക്കില്ല'' അതിജീവിത

അഭിമാന മുഹൂർത്തം; അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

കുഞ്ഞുങ്ങളുടെ നഗ്നത വിൽക്കപ്പെട്ടു; ഗ്രോക് നിർമിച്ചത് 6,700 അശ്ലീല ചിത്രങ്ങൾ