Kerala

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ രോഗം കൂടുതലായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഹരീഷ്

MV Desk

കൊച്ചി: ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹരീഷ്. മേയ് ആദ്യ ആഴ്ചയിൽ വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് അസുഖം കണ്ടെത്തിയത്.

ഇതേ തുടർന്ന അടിയന്തരമായി കരൾ മാറ്റി വയ്ക്കാൻ ഡോക്റ്റർമാർ നിർദേശിച്ചിരുന്നു. കരൾ ദാനം നൽകാൻ ഹരീഷിന്‍റെ ഇരട്ട സഹോദരി ശ്രീജ തയാറായെങ്കിലും ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക സജ്ജീകരിക്കാൻ സാധിച്ചിരുന്നില്ല. അസുഖം കൂടുതലായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഹരീഷ്.

ചികിത്സാ സഹായം അഭ്യർഥിച്ച് സിനിമാതാരങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. മഹേഷിന്‍റെ പ്രതികാരം, ഷഫീക്കിന്‍റെ സന്തോഷം ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ , ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ് , ജോ ആൻഡ് ജോ, മിന്നൽ‌ മുരളി തുടങ്ങയി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഹരീഷ് അവതരിപ്പിച്ചിരുന്നു.

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം