Kerala

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ രോഗം കൂടുതലായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഹരീഷ്

MV Desk

കൊച്ചി: ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹരീഷ്. മേയ് ആദ്യ ആഴ്ചയിൽ വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് അസുഖം കണ്ടെത്തിയത്.

ഇതേ തുടർന്ന അടിയന്തരമായി കരൾ മാറ്റി വയ്ക്കാൻ ഡോക്റ്റർമാർ നിർദേശിച്ചിരുന്നു. കരൾ ദാനം നൽകാൻ ഹരീഷിന്‍റെ ഇരട്ട സഹോദരി ശ്രീജ തയാറായെങ്കിലും ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക സജ്ജീകരിക്കാൻ സാധിച്ചിരുന്നില്ല. അസുഖം കൂടുതലായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഹരീഷ്.

ചികിത്സാ സഹായം അഭ്യർഥിച്ച് സിനിമാതാരങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. മഹേഷിന്‍റെ പ്രതികാരം, ഷഫീക്കിന്‍റെ സന്തോഷം ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ , ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ് , ജോ ആൻഡ് ജോ, മിന്നൽ‌ മുരളി തുടങ്ങയി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഹരീഷ് അവതരിപ്പിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ