Kerala

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ രോഗം കൂടുതലായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഹരീഷ്

MV Desk

കൊച്ചി: ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹരീഷ്. മേയ് ആദ്യ ആഴ്ചയിൽ വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് അസുഖം കണ്ടെത്തിയത്.

ഇതേ തുടർന്ന അടിയന്തരമായി കരൾ മാറ്റി വയ്ക്കാൻ ഡോക്റ്റർമാർ നിർദേശിച്ചിരുന്നു. കരൾ ദാനം നൽകാൻ ഹരീഷിന്‍റെ ഇരട്ട സഹോദരി ശ്രീജ തയാറായെങ്കിലും ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക സജ്ജീകരിക്കാൻ സാധിച്ചിരുന്നില്ല. അസുഖം കൂടുതലായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഹരീഷ്.

ചികിത്സാ സഹായം അഭ്യർഥിച്ച് സിനിമാതാരങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. മഹേഷിന്‍റെ പ്രതികാരം, ഷഫീക്കിന്‍റെ സന്തോഷം ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ , ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ് , ജോ ആൻഡ് ജോ, മിന്നൽ‌ മുരളി തുടങ്ങയി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഹരീഷ് അവതരിപ്പിച്ചിരുന്നു.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ