Representative image
Representative image 
Kerala

'ഷോക്കിങ്, തന്‍റെ സ്വകാര്യത കോടതിയിൽ സുരക്ഷിതമല്ല'; വിചാരണക്കോടതിയെ വിമർശിച്ച് ആക്രമിക്കപ്പെട്ട നടി

തിരുവനന്തപുരം: വിചാരണക്കോടതിക്കെതിരേ രൂക്ഷ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി. കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് വിചാരണക്കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെയാണ് നടി സമൂഹമാധ്യമ അക്കൗണ്ടിലൂടെ കോടതിയെ വിമർശിച്ചത്.

നിലവിൽ ഈ കോടതിയിൽ തന്‍റെ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഭീതി പകരുന്നതാണെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും നടി കുറിച്ചിട്ടുണ്ട്.

നടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം:

This is unfair and shocking ! !

എന്‍റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാവ്യു മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എനിക്കു ലഭിക്കുകയുണ്ടായി,

And tragically shocking!!

പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൈലിക അവകാശമാണെന്നിരിക്കേ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്.

And its very scary to know that my privacy is not currently safe in this court. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തു പകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.

എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ,

i will continue my fight until i get justice. ഓരോ ഇന്ത്യൻ പൗരന്‍റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായവ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്‍റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേ വ ജയതേ.

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

നാദാപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

മണ്ണാർക്കാട് നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി; കേസ്

'ഇല്ലാത്ത കുറ്റത്തിന് തന്നെ ക്രിമിനൽ ലീഡറാക്കി, യഥാർഥ പ്രതികളെ കണ്ടത്തേണ്ടത് സർക്കാരാണ് ‌‌'