എഡിജിപി എം.ആർ. അജിത് കുമാർ

 
Kerala

എഡിജിപി അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ നടപടിയിൽ വിധി വെള്ളിയാഴ്ച

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചീറ്റ് നൽകിയത് ചോദ‍്യം ചെയ്തുള്ള ഹർജിയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് ആണ് ഹർജി നൽകിയത്.

കേസിൽ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ‍്യം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

നേരത്തെ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും കോടതി പശോധിച്ചിരുന്നു. എഡിജിപിക്കു കീഴിലുള്ള ഉദ‍്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതെന്നും സ്വത്ത് വിവരങ്ങൾ പോലും ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നുമാണ് ഹർജിക്കാരന്‍റെ ആരോപണം.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

"ഇങ്ങനെ പോയാൽ ഹിമാചൽ പ്രദേശ് ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകും"; ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

കന്യാസ്ത്രീകളുടെ കാലിൽ വീണു കിടക്കുന്ന രാഹുലും പ്രിയങ്കയും; പരിഹാസ കാർട്ടൂണുമായി ഛത്തീസ്ഗഡ് ബിജെപി

വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ചു; 37കാരൻ കുഴഞ്ഞു വീണു മരിച്ചു

വിദ്വേഷ പ്രചാരണമെന്ന് ആരോപണം; രാജസ്ഥാനിൽ മലയാളി പാസ്റ്റർക്കെതിരേ കേസ്