തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്; കർശന നിർദേശം

 
Kerala

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്; കർശന നിർദേശം

റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ വിതരണം, തെരഞ്ഞെടുപ്പു യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്ന് കുട്ടികളെ ഒഴിവാക്കണം

Namitha Mohanan

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് നിർദേശം. രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളുടെ സാന്നിധ്യം ഒഴിവാക്കണമെന്നാണ് ആലപ്പുഴ ജില്ലാ കലക്റ്റർ നിർദേശം നൽകിയത്.

പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. ഇത് ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിയമങ്ങളുടെ പരിധിയിൽ വരുന്നതാണ്.

റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ വിതരണം, തെരഞ്ഞെടുപ്പു യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പു കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയപാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം തുടങ്ങിയവയിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ലെന്നും കലക്റ്റർ നിർദേശിക്കുന്നു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്