ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തോട് വിവരങ്ങൾ തേടി ഡിജിപി.
റിപ്പോർട്ടിൽ വ‍്യക്തത വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചാൽ തിരിച്ചടിയുണ്ടാകരുതെന്ന് ഉറപ്പാക്കുന്നതിനാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
എസ്ഐടി സമർപ്പിച്ച റിപ്പോർട്ട് ജൂലൈ 14ന് പൊലീസ് മേധാവി രവത ചന്ദ്രശേഖർ ആഭ‍്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. കേസിൽ അട്ടമിറി നടന്നതായി നേരത്തെ എസ്ഐടി വ‍്യക്തമാക്കിയിരുന്നു.
അജിത് കുമാർ കേസ് ഡയറി തിരുത്തിയതായി നേരത്തെ തന്നെ മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. എഡിജിപിയുടെ അറിവോടയാണ് രേഖകൾ തിരുത്തിയതെന്ന് ഗ്രേഡ് എസ്ഐമാരും ചോദ‍്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.