പ്രതി അസഫാക് ആലം 
Kerala

ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകം: പ്രോസിക്യൂഷൻ വാദം പൂർത്തിയായി

പ്രതിഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ തുടർവാദം 30 ലേക്ക് മാറ്റി

കൊച്ചി: ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതി അസ്ഫാക് ആലമാണെന്നു വ്യക്തമാക്കുന്ന പതിനാറ് സാഹചര്യത്തെളിവുകൾ നിരത്തിയ പ്രോസിക്യൂഷൻ വാദം മൂന്നു മണിക്കൂർ നീണ്ടു.

അതേസമയം കുറ്റം ചെയ്തത് പത്താൻ ഷേഖ് എന്നായാളാണെന്ന് പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി അസഫാക് ആലം തന്നെയാണെന്നും ഒറ്റക്കാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നും വ്യക്തമാക്കുന്ന സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പ്രതിയുടെ കുറ്റം എറണാകുളം പോക്സോ കോടതി മുമ്പാകെ സ്ഥാപിക്കാൻ ശ്രമിച്ചത്. ജഡ്ജി വാദം പറ‍യാൻ അവസരം നൽകിയെങ്കിലും പ്രതിഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ തുടർവാദം 30 ലേക്ക് മാറ്റി.

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പോസ്റ്ററുകൾ

ഉത്തരാഖണ്ഡ് മേഘവിസഫോടനം; അഞ്ച് പേരെ കാണാതായി