ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി

 
Kerala

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു

ആത്മഹത്യശ്രമം ആർപിഎഫ് ഉദ്യോഗസ്ഥർ തടഞ്ഞു

Jisha P.O.

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂരയിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി. ഒന്നര മണിക്കൂറിന് ശേഷമാണ് ആർപിഎഫ് ഉദ്യോഗസ്ഥർ നയപരമായി ഇയാളെ താഴെ എത്തിച്ചത്. യുവാവിനെ താഴെയിറക്കിയതിന് പിന്നാലെ ആലുവ വഴി തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.

ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ബംഗാൾ സ്വദേശിയായ യുവാവ് റെയിൽവേ സ്റ്റേഷനിന്‍റെ പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂരയിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. റെയിൽവേയുടെ വൈദ്യുത ലൈനിലേക്ക് ചാടുമെന്നായിരുന്നു യുവാവിന്‍റെ ഭീഷണി.

ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളുടെ അടുത്ത് പോകാൻ ശ്രമിച്ചെങ്കിലും അടുത്ത് എത്തിയാൽ ചാടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അപകടം ഒഴിവാക്കാൻ ലൈനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതിന് ശേഷം യുവാവിന്‍റെ വീട്ടുകാരെ വീഡിയോ കോളിൽ വിളിച്ചു വരുത്തി. യുവാവിന്‍റെ ശ്രദ്ധ മാറിയ നിമിഷം ആർപിഎഫ് ഉദ്യോഗസ്ഥർ മുകളിൽ‌ കയറി ഇയാളെ താഴെയിറക്കുകയായിരുന്നു. ഇതേതുടർന്ന് എറണാകുളം-തൃശൂർ, തൃശൂർ-എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഇഡിക്ക് കൈമാറാൻ തയാറാണെന്ന് പ്രോസിക്യൂഷൻ

ഇന്ത്യ വിരുദ്ധ പരാമർശം; ബംഗ്ലാദേശ് ഹൈക്കമ്മീഷണറോട് വിശദീകരണം തേടി ഇന്ത്യ

പൾസർ സുനിക്കൊപ്പമുള്ള ദിലീപിന്‍റെ ചിത്രം പൊലീസ് ഫോട്ടോഷോപ്പിൽ നിർമിച്ചത്; പുരുഷന്മാരെ വേട്ടയാടരുതെന്ന് രാഹുൽ ഈശ്വർ

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

മാർട്ടിൻ പങ്കുവച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പരാതി; വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും ഹാജരാക്കി