പ്രതി അസഫാക്ക് ആലം 
Kerala

''അവൻ മരിക്കുന്നതാണ് നല്ലത്, വെറുതെ വിട്ടാൻ ഇനിയും കുഞ്ഞുങ്ങളെ കൊല്ലും''; പെൺകുട്ടിയുടെ മാതാപിതാക്കൾ

പരമാവധി ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും മാതാപിതാക്കൾ പറഞ്ഞു

കൊച്ചി: അസഫാക് ആലത്തിനു പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മാതാപിതാക്കൾ. പരമാവധി ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചതു പോലെ മറ്റൊരു കുഞ്ഞിനും സംഭവിക്കരുതെന്നും പറഞ്ഞ മാതാപിതാക്കൾ അവൻ മരിക്കുന്നതാണ് നല്ലതെന്നും പ്രതികരിച്ചു.

അവനെ വെറുതെ വിട്ടാൽ ഇനിയും അവൻ കുഞ്ഞുങ്ങളെ കൊല്ലുമെന്നും കേസന്വേഷണത്തിന്‍റെ തുടക്കം മുതൽ കേരള സർക്കാരും ഇവിടത്തെ ജനങ്ങളും ഒപ്പം നിന്നുവെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

അതേസമയം, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി, പ്രതിക്കതിരേ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. കേസിൽ ഈ മാസം 9 ന് വിധി പറയും.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി