മാർ ആൻഡ്രൂസ് താഴത്ത്

 
Kerala

''ജാമ‍്യം ലഭിച്ചത് ആശ്വാസം''; കന‍്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്

ഒൻപത് ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷമാണ് കന‍്യാസ്ത്രീകൾക്ക് ജാമ‍്യം ലഭിച്ചത്

Aswin AM

തൃശൂർ: നിർബന്ധിത മതപരിവർത്തനവും മനുഷ‍്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന‍്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസ് റദ്ദാക്കണമെന്ന് തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

ജാമ‍്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ അവർക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്നും ക്രൈസ്തവരായ യുവതികളെ ആശുപത്രിയിലെ ജോലിയ്ക്ക് വേണ്ടി കൊണ്ടുപോയ കന‍്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒൻപത് ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷമാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ പ്രീതി മേരി എന്നിവർക്ക് നിശ്ചിത ഉപാധികളോടെ ജാമ‍്യം ലഭിച്ചത്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്