ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ

 
Kerala

ഗുരുവായൂർ ദേവസ്വം നിയമനം; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ

കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡാണ് സുപ്രീംകോടതിയെ സമീപിച്ചത്

Jisha P.O.

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ അപ്പീൽ. കേരള ഹൈക്കോടതി വിധിക്കെതിരേ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ മതപരമായ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും റിക്രൂട്ട്മെന്‍റ് നടപടികളിൽ മാത്രമാണ് നടത്തുന്നത് എന്നും അപ്പീലിൽ പറയുന്നു. നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19 വകുപ്പിനാണ് നിയമസാധുത എന്നായിരുന്നു കോടതി വിധി.

ഇത് മറികടക്കുന്ന 2015ലെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമത്തിന്‍റെ ഒൻപതാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി.എൻ. രവീന്ദ്രന്‍റെ അധ്യക്ഷതയിൽ മൂന്നംഗ മേൽനോട്ട സമിതിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു.ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് സൂപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ പറയുന്നത്. കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളിൽ നിയമനം നടത്താൻ തങ്ങൾക്കാണ് അധികാരം. മറ്റ് ദേവസ്വം ബോർഡുകളെ കേൾക്കാതെയാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമം 2015ലെ ഒൻപതാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടതെന്നും അപേക്ഷയിൽ പറയുന്നു. അഭിഭാഷകൻ ജി. പ്രകാശാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

കോടതിയെ വിഡ്ഢിയാക്കാമെന്ന് കരുതിയോ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രീംകോടതി

കേരളജനതയെ പുകഴ്ത്തി പ്രധാനമന്ത്രി; നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകും

മനേക ഗാന്ധിക്ക് താക്കീത്; അനാവശ്യ അഭിപ്രായപ്രകടനം നിയമനടപടിയിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി

സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; കട്ടിളപാളി കേസിൽ ജയിലിൽ തുടരും