അർജുനെ കണ്ടെത്താനായി പുഴയിലിറങ്ങിയ മാൽപെയ്ക്ക് ലോഹഭാഗം ലഭിച്ചു 
Kerala

അർജുനായി മാൽപെ സംഘം പുഴയിലിറങ്ങി, ലോഹഭാഗം കണ്ടെത്തി; എസ്‌ഡിആർഎഫും തെരച്ചിൽ നടത്തുന്നു

രണ്ടാം ഡൈവിനായി മാൽപെയ്‌ക്കൊപ്പം ഒരാൾ കൂടി ഇറങ്ങിയിട്ടുണ്ട്

Namitha Mohanan

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു. രാവിലെ 8 മുതൽ ഇശ്വർ മാൽപെയും സംഘവും പുഴയിലിറങ്ങി തെരച്ചിൽ ആരംഭിച്ചു. നിലവിൽ കാലാവസ്ഥയും അടിയൊഴുക്കുമെല്ലാം അനുകൂലമായ സാഹചര്യമാണുള്ളത്. ആദ്യ ഡൈവിങ്ങിൽ നിന്നും ഈശ്വർ മാൽപെയ്ക്ക് ചുമന്ന നിറത്തിൽ ഭാരമുള്ള ഒരു ലോഹഭാഗം ലഭിച്ചിരുന്നു. ഇത് ട്രെക്ക് ഡ്രൈവർ മനാഫിന് പരിശോധിക്കാനായി നൽകിയെങ്കിലും അത് തന്‍റെ വണ്ടിയുടേതല്ലെന്ന് മനാഫ് സ്ഥിരീകരിക്കുകയായിരുന്നു.

രണ്ടാം ഡൈവിനായി മാൽപെയ്ക്കൊപ്പം രണ്ടാമതൊരാൾ കൂടി ഇറങ്ങിയിട്ടുണ്ട്. 2 സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. എസ്‌ഡിആർഎഫ് സംഘവും പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്.

ചൊവ്വാഴ്ച അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വര്‍ മല്‍പെ ഇന്നും തെരച്ചില്‍ നടത്തുന്നത്. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.

അതേസമയം, നാവിക സേനയുടെ ഡൈവിങ് ടീമും ഇന്ന് തെരച്ചില്‍ നടത്തും. കാര്‍വാറിൽ നിന്ന് ഉടൻ തന്നെ നാവിക സേനാംഗങ്ങളും സ്ഥലത്തെത്തും. പ്രധാനമായും ഇന്നലെ സോണാർ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്ന് പോയന്‍റുകളിലായിരിക്കും നാവിക സേനയുടെ പരിശോധന കേന്ദ്രീകരിക്കുക.

ആരാകും ആദ്യ ബിജെപി മേയർ‍? കോർപ്പറേഷനുകളിൽ ചൂടേറും ചർച്ചകൾ

അയ്യപ്പസംഗമവും വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയതും വോട്ടുകൾ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; നേതൃയോഗത്തിനൊരുങ്ങി എൽഡിഎഫ്

നിതിൻ നബീൻ സിൻഹ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റ്

യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്ക്: കെ.സി. വേണുഗോപാല്‍

"മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്തു ചെയ്യുന്നതു ശരിയല്ല"; സുപ്രീം കോടതിക്കെതിരേ ഗവര്‍ണര്‍