ഭാഗ്യലക്ഷ്മി | ശ്രീലേഖ
അടുത്തിടെ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സമഗ്ര പ്രഖ്യാപനങ്ങളിലൊന്നായിരുന്നു സ്കൂൾ വിദ്യാർഥികൾക്കുള്ള ആർത്തവ അവധി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലടക്കം ചർച്ചകൾ തുടരുകയാണ്. ഇതിനിടെ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയുടെ ആർത്തവ അവധിയെക്കുറിച്ചുള്ള പരാമർശം വലിയ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ശ്രീലേഖയെ വിമർശിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അവധി നൽകിയാല്‍ എല്ലാവരും അറിയും, അത് നാണക്കേടല്ലേ എന്നുമായിരുന്നു ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പ്രസ്ഥാവനയ്ക്ക് എതിരേയാണ് ഭാഗ്യലക്ഷ്മിയുടെയും പ്രതികരണം.
ശ്രീലേഖയുടെ പരാമർശത്തിന്‍റെ വാർത്ത തമ്പ് പങ്കുവച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. "ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ", എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. 'ഇപ്പോഴത്തെ കാലത്ത് എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം', 'ആൺകുട്ടികൾ പാഡ് വാങ്ങി കെടുക്കുന്ന കാലമായി മാഡം', 'പണ്ടത്തെ മുടിപ്പെത്തിവെക്കുന്ന കാലം കഴിഞ്ഞു', 'ആർത്തവമാണ്. അവിഹിതം അല്ല'. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.