കാക്കകൾ കൂട്ടത്തോടെ ചത്തു; ഇരിട്ടിയിൽ പക്ഷിപ്പനി

 
Kerala

കാക്കകൾ കൂട്ടത്തോടെ ചത്തു; ഇരിട്ടിയിൽ പക്ഷിപ്പനി

എന്നാൽ വളർത്തുമൃഗങ്ങളിൽ രോഗം കണ്ടെത്തിയിട്ടില്ല.

നീതു ചന്ദ്രൻ

ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ പക്ഷിപ്പനി (എച്ച് 5 എൻ1)സ്ഥിരീകരിച്ചു. കാക്കകൾ കൂട്ടത്തോടെ ചത്തതോടെ നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. ഇരിട്ടി നഗരസഭയിലും സമീപപ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്റ്റർ നിർദേശം നൽകി. കാക്കകളിൽ രോഗം സ്ഥിരീകരിച്ചതിനാൽ അസുഖത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കണ്ണൂർ റീജിയണൽ ഡയഗ്നോസ്റ്റിക് ലബോറട്ടി ഡപ്യൂട്ടി ഡയറക്റ്ററാണ് രോഗം സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് നൽകിയത്. എന്നാൽ വളർത്തുമൃഗങ്ങളിൽ രോഗം കണ്ടെത്തിയിട്ടില്ല. നിലവിൽ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് നിഗമനം.

ചത്ത കാക്കകളെ നിശ്ചിത ആഴത്തിൽ കാൽസ്യം കാർബണേറ്റ് ഇട്ട് സംസ്കരിക്കാനാണ് നിർദേശം. പ്രദേശത്ത് അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ ഉണ്ടോ എന്ന് നിരീക്ഷിക്കാനും ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

"തോറ്റാലും സാരമില്ല, വെട്ടേറ്റാൽ വീരാളിപ്പട്ട് പുതച്ചു കിടക്കും"; വെള്ളാപ്പള്ളിയുടേത് ഗുരുനിന്ദയെന്ന് വി.ഡി. സതീശൻ

"ഇന്നലെ പൂത്ത തകരയാണ് സതീശൻ, എൻഎസ്എസ്സുമായി ഞങ്ങളെ തെറ്റിച്ചത് ലീഗ്": രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ഇറാൻ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 16,500 കടന്നു, നിരവധി പേർക്ക് പരുക്കേറ്റു

ആരെടുക്കും സ്വർണക്കപ്പ്‍? വിട്ടു കൊടുക്കാതെ കണ്ണൂരും തൃശൂരും

കേരള കുംഭമേളയ്ക്ക് തിങ്കളാഴ്ച തുടക്കം; ഒരുക്കം വൻ സുരക്ഷയിൽ, പ്രവേശനം ദേഹ പരിശോധനയ്ക്ക് ശേഷം