പ്രവാസം നിയന്ത്രിക്കണം; കേരളത്തിൽ ജനന നിരക്ക് പകുതിയോളമായെന്ന് ധനമന്ത്രി 
Kerala

പ്രവാസം നിയന്ത്രിക്കണം; കേരളത്തിൽ ജനന നിരക്ക് പകുതിയോളമായെന്ന് ധനമന്ത്രി

ഇരുപത് വർഷത്തിനിടെ കേരളത്തിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയോളമായിരിക്കുകയാണെന്നും മന്ത്രി പരാമർശിച്ച കണക്കിൽ വ്യക്തമാകുന്നു

തിരുവനന്തപുരം: എല്ലാത്തരത്തിലുള്ള പ്രവാസരീതികളും ഇനി പ്രോത്സാഹിപ്പിക്കരുതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് പരാമർശം.

ജനന നിരക്ക് കുത്തനെ കുറയുന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ യുവാക്കൾ കൂടുതലായി സംസ്ഥാനത്തിനു പുറത്തേക്ക് പോകുന്നത് കേരളത്തിൽ ജനസംഖ്യാ പ്രതിസന്ധിക്കു കാരണമാകും എന്നാണ് വിലയിരുത്തൽ.

2024ൽ കേരളത്തിൽ ജനിച്ച കുട്ടികളുടെ എണ്ണം 3.48 ലക്ഷമാണ്. 2014ൽ 5.34 ലക്ഷം കുട്ടികൾ സംസ്ഥാനത്ത് ജനിച്ചു. 2004ൽ ആറ് ലക്ഷത്തിലധികം കുട്ടികൾ ജനിച്ച സ്ഥാനത്താണിത്. അതായത്, ഇരുപത് വർഷത്തിനിടെ കേരളത്തിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയോളമായിരിക്കുകയാണെന്നും മന്ത്രി പരാമർശിച്ച കണക്കിൽ വ്യക്തമാകുന്നു.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ