പ്രവാസം നിയന്ത്രിക്കണം; കേരളത്തിൽ ജനന നിരക്ക് പകുതിയോളമായെന്ന് ധനമന്ത്രി 
Kerala

പ്രവാസം നിയന്ത്രിക്കണം; കേരളത്തിൽ ജനന നിരക്ക് പകുതിയോളമായെന്ന് ധനമന്ത്രി

ഇരുപത് വർഷത്തിനിടെ കേരളത്തിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയോളമായിരിക്കുകയാണെന്നും മന്ത്രി പരാമർശിച്ച കണക്കിൽ വ്യക്തമാകുന്നു

തിരുവനന്തപുരം: എല്ലാത്തരത്തിലുള്ള പ്രവാസരീതികളും ഇനി പ്രോത്സാഹിപ്പിക്കരുതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് പരാമർശം.

ജനന നിരക്ക് കുത്തനെ കുറയുന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ യുവാക്കൾ കൂടുതലായി സംസ്ഥാനത്തിനു പുറത്തേക്ക് പോകുന്നത് കേരളത്തിൽ ജനസംഖ്യാ പ്രതിസന്ധിക്കു കാരണമാകും എന്നാണ് വിലയിരുത്തൽ.

2024ൽ കേരളത്തിൽ ജനിച്ച കുട്ടികളുടെ എണ്ണം 3.48 ലക്ഷമാണ്. 2014ൽ 5.34 ലക്ഷം കുട്ടികൾ സംസ്ഥാനത്ത് ജനിച്ചു. 2004ൽ ആറ് ലക്ഷത്തിലധികം കുട്ടികൾ ജനിച്ച സ്ഥാനത്താണിത്. അതായത്, ഇരുപത് വർഷത്തിനിടെ കേരളത്തിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയോളമായിരിക്കുകയാണെന്നും മന്ത്രി പരാമർശിച്ച കണക്കിൽ വ്യക്തമാകുന്നു.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം