"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

 
Kerala

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

വീണ്ടും വിവാദം എന്ന അധ്യായത്തിലാണ് ഒരു ബിജെപി വനിതാ നേതാവ് മകനെ നിരന്തരം വിളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

നീതു ചന്ദ്രൻ

കണ്ണൂർ: മകനെ സ്ഥാനാർഥിയാക്കാനായി ബിജെപി നിരന്തരം ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ഇ.പി. ജയരാജൻ. ഇതാണെന്‍റെ ജീവിതം എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തൽ. ബിജെപി നേതാവ് നിരന്തരം മകനെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. എന്നാൽ അവൻ ഫോണെടുത്തില്ല. എന്നിട്ടും താൻ ബിജെ.പി നേതാവുമായി ചർച്ച നടത്തിയെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും ജയരാജൻ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

വീണ്ടും വിവാദം എന്ന അധ്യായത്തിലാണ് ഒരു ബിജെപി വനിതാ നേതാവ് മകനെ നിരന്തരം വിളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. ശിശുസഹജമായ നിഷ്കളങ്കത കാത്തു സൂക്ഷിക്കുന്നൊരു നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ