അനീഷ് മോഹന്‍

 
Kerala

സിക്കിം തുരങ്ക ദുരന്തത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

സിക്കിമിൽ നിന്ന് റോഡ് മാർഗം കോൽക്കത്തയിലെത്തിച്ച മൃതദേഹം അവിടെ വച്ച് എംബാം ചെയ്തു

Namitha Mohanan

തിരുവനന്തപുരം : തെക്കൻ സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച വൻ സ്ഫോടനത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.

സിക്കിമിൽ നിന്ന് റോഡ് മാർഗം കോൽക്കത്തയിലെത്തിച്ച മൃതദേഹം അവിടെ വച്ച് എംബാം ചെയ്തു. തെക്കൻ കൊൽക്കത്തയിലെ പീസ് വേൾഡ് ഫെസിലിറ്റിയിലാണ് എംബാമിങ് നടത്തിയത്.

രാത്രി 11 മണിക്ക് കോൽക്കത്തയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ നാളെ രാവിലെ 7.05 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെ നിന്നും റോഡ് മാർഗം കോട്ടയം ജില്ലയിലെ പാമ്പാടി യിലുള്ള വസതിയിലെത്തിക്കും.

അനീഷ് മോഹന്‍റെ ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നോർക്ക റൂട്ട്സ് ആണ് മൃതദേഹം സിക്കിമിൽ നിന്നും നാട്ടിൽ എത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നത്. 2026 ജൂലൈ 20-ന് ഉച്ചയ്ക്ക് 1:04-നാണ് അനീഷ് മരിച്ച ദുരന്തമുണ്ടായത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കോടിയോളം വില വരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

ഹിമാചലിൽ വാഹനത്തിന് മുകളിലേക്ക് പർവതത്തിന്‍റെ ഒരു ഭാഗം അടർന്നുവീണു; 13‌ മരണം

വൈദ്യുതി ലഭിക്കാനില്ല; ഭാഗിക നിയന്ത്രണമുണ്ടാവുമെന്ന് കെഎസ്ഇബി

പാർട്ടിയെ പുതുക്കിപ്പണിയും, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും; എം.വി. ​ഗോവിന്ദൻ