Kerala

സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മേലുദ്യേഗസ്ഥരുടെ അറിവോടെ...‍?

കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് നേരത്തെ പറഞ്ഞിരുന്നത്

MV Desk

പാലക്കാട്: കൈക്കൂലി കേസിൽ പ്രതിയായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മേലുദ്യോഗസ്ഥരുടെ അറിവോടെയെന്ന് മൊഴി. കേസിൽ മേലുദ്യോഗസ്ഥർക്കും പങ്കുണ്ട്. എന്നാൽ, സുരേഷ് ഇതുവരെ ആരുടെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്നതറിയാനായി ചോദ്യം ചെയ്യൽ ഇന്നും തുടരും.

നേരത്തെ കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് പറഞ്ഞിരുന്നത്. ഇയാൾ കൈക്കുലി വാങ്ങിയിരുന്നതായി വില്ലേജ് ഓഫീസർക്ക് അറിവില്ലെന്നും ഇതുവരെ ഇയാൾക്കെതിരെ ആരും പരാതിനൽകിയിട്ടില്ലെന്നുമാണ് വില്ലേജ് ഓഫീസർ പറഞ്ഞിരുന്നുത്. ലോഡ്ജ് മുറിയിൽ കണ്ടെത്തിയ പണം പൂർണമായും താന്‍ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാർ മുന്‍പ് പറഞ്ഞിരുന്നു.

അതേസമയം, തൃശൂർ വിജിലന്‍സ് കോടതി സുരേഷ് കുമാറിന്‍റെ കസ്റ്റഡിയിൽ വാങ്ങാന്‍ അനുവദിച്ചു. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതിനെ തുടർന്ന് 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം: രാജ്നാഥ് സിങ്

സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ! എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി